anvar-joy

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വി.എസ്.ജോയിയെ വീണ്ടും  പിന്തുണച്ച് പി.വി.അന്‍വര്‍.സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്‍റെ മനസ് ആര്‍ക്കൊപ്പമാണന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാമെന്നും അന്‍വര്‍ മനോരമ ന്യൂസിനോട് പറ‍ഞ്ഞു.നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്‍റെ ചുമതലയുളള എ.പി.അനില്‍കുമാര്‍ എംഎല്‍എയുമായും പി.വി.അന്‍വര്‍ കൂടിക്കാഴ്ച നടത്തി.

 

എംഎല്‍എ സ്ഥാനം രാജി വച്ച വാര്‍ത്താസമ്മേളനത്തില്‍ നിലമ്പൂരില്‍. എസ്.ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട പി.വി.അന്‍വര്‍ കോണ്‍ഗ്രസ് നേതാക്കളോട് അതേ നിലപാട് ആവര്‍ത്തിക്കുകയാണ്. മലയോര മേഖലയുടെ പ്രതിനിധി എന്ന നിലയിലാണ് വി.എസ്.ജോയിയെ പിന്തുണച്ചതെന്നും ഇനി സ്ഥാനാര്‍ഥിയുടെ കാര്യം കോണ്‍ഗ്രസിനു തീരുമാനിക്കാമെന്നും പി.വി,അന്‍വര്‍ വ്യക്തമാക്കി.

മലപ്പുറം ഗസ്റ്റ് ഹൗസില്‍ വച്ചാണ് എ.പി.അനില്‍കുമാര്‍ എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തിയത്. പി.വി.അന്‍വറിന്‍റെ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ എടുക്കുന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വമാണ് തീരുമാനം എടുക്കേണ്ടതെന്ന് എ.പി.അനില്‍കുമാര്‍ പറഞ്ഞു. വി.എസ്.ജോയിക്കു വേണ്ടി പി.വി.അന്‍വര്‍ കൂടി പിടി മുറുക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

ENGLISH SUMMARY:

Independent MLA P.V. Anwar has once again extended support to V.S. Joy in the Nilambur by-election. Anwar told Manorama News that the Congress leadership is well aware of his preference for the candidate. He also held discussions with A.P. Anilkumar MLA, who is overseeing the by-election preparations.