pv-anvar-041

താല്‍ക്കാലത്തേക്ക് മാധ്യമങ്ങളുമായി ആശയവിനിമയം നിര്‍ത്തിവയ്ക്കുന്നതായി പി.വി.അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് വരെയാണ് തീരുമാനമെന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. മാധ്യമങ്ങള്‍ സഹകരിക്കണമെന്നും അന്‍വര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

അതേസമയം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്‍റെ മനസ് ആര്‍ക്കൊപ്പമാണന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാമെന്ന് പി.വി. അന്‍വര്‍ മനോരമ ന്യൂസിനോട് പറ‍ഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്‍റെ ചുമതലയുളള എ.പി.അനില്‍കുമാര്‍ എംഎല്‍എയുമായും പി.വി. അന്‍വര്‍ കൂടിക്കാഴ്ച നടത്തി. എംഎല്‍എ സ്ഥാനാനം രാജിവച്ച വാര്‍ത്താസമ്മേളനത്തില്‍ നിലമ്പൂരില്‍ വി.എസ്.ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട പി.വി.അന്‍വര്‍ കോണ്‍ഗ്രസ് നേതാക്കളോട് അതേ നിലപാട് ആവര്‍ത്തിച്ചു. 

മലയോര മേഖലയുടെ പ്രതിനിധി എന്ന നിലയിലാണ് വി.എസ്.ജോയിയെ പിന്തുണച്ചതെന്നും ഇനി സ്ഥാനാര്‍ഥിയുടെ കാര്യം കോണ്‍ഗ്രസിനു തീരുമാനിക്കാമെന്നും പി.വി,അന്‍വര്‍ വ്യക്തമാക്കി.

ENGLISH SUMMARY:

Independent MLA and political figure P.V. Anvar has announced that he will temporarily refrain from engaging with the media. In a Facebook post, Anvar stated that this decision will remain in place until the UDF announces its candidate for the upcoming Nilambur by-election. He also requested media houses to cooperate with his decision.