ഇടതുമുന്നണിയുടെ പ്രവർത്തനം രാജഭരണ കാലത്തെ ഓര്‍മിപ്പിക്കുന്നുവെന്ന് സിപിഐ സംസ്ഥന കൗണ്‍സിലില്‍ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിയെ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തില്‍ ആഘോഷങ്ങളിലേക്ക് പോകുന്നതാണ് വിമര്‍ശനത്തിനിടയാക്കിയത്. ആഘോഷത്തിനുള്ള പന്തലില്‍ പോലും ആര്‍ഭാടമാണെന്നാണ് വിമര്‍ശനം
മൂന്നാം തവണ തുടര്‍ഭരണം ലക്ഷ്യമിട്ട് നീങ്ങുന്ന ഇടതുമുന്നണി പ്രവര്‍ത്തിക്കുന്നത് രാജഭരണകാലത്തെ ഓര്‍മിപ്പിക്കുന്ന പോലെയെന്ന് കടുത്ത ഭാഷയിലാണ് സിപിഐ വിമര്‍ശിക്കുന്നത്. പാലക്കാട് മദ്യനിര്‍മാണ പ്ലാന്‍റില്‍ ഉള്‍പ്പടെ സിപിഐയുടെ വാദങ്ങള്‍ സിപിഎം തള്ളിയതാണ് പ്രകോപനത്തിന് കാരണം. കൂട്ടകക്ഷി ഭരണമാണെന്നു സിപിഎം മറക്കുന്നുവന്നും മുഖ്യമന്ത്രിയെ മാത്രം ഉയർത്തിക്കാട്ടുന്നുവെന്നുമാണ് വിമര്‍ശനം .
സർക്കാരിന്‍റെ നാലാം വാർഷികത്തില്‍ ഘടകക്ഷി മന്ത്രിമാരെ പൂര്‍ണമായും അവഗണിച്ചു എന്ന വികാരം സിപിഐക്കുണ്ട് . നാലാം വാർഷികം ചെലവ് ഭീമമെന്ന് വിമർശനവുമുണ്ടായി . വാർഷികാഘോഷങ്ങൾക്ക് ഇത്രയും ചെലവ് എന്തിനെന്നും പന്തല്‍ പോലും ആര്‍ഭാടമാണെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി .