vizhinjam-vd-satheesan

വിവാദമായതോടെ വിഴി‍ഞ്ഞം കമ്മിഷനിങ്ങിന് പ്രതിപക്ഷനേതാവിനെ ക്ഷണിച്ച് സര്‍ക്കാര്‍. പ്രത്യേക ദൂതന്‍ വഴി കത്ത് കന്‍റോണ്‍മെന്‍റ് ഹൗസില്‍ എത്തിച്ചു. ഇന്നലത്തെ തീയതിയുള്ള കത്ത് ഇന്ന് രാവിലെയാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെത്തിച്ചത്. ക്ഷണം സ്വീകരിക്കണമോയെന്ന് പാര്‍ട്ടിയില്‍ ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് വി.ഡി സതീശന്‍ പ്രതികരിച്ചു. അതേസമയം വിവാദമുണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും പ്രതിപക്ഷനേതാവിനെ ക്ഷണിച്ചെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. പ്രതിപക്ഷനേതാവിന്‍റെയടക്കം പേര് ഉള്‍പ്പെടുത്തിയാണ് കേന്ദ്രത്തിന് കത്ത് നല്‍കിയത്. തിരികെ കത്ത് വരുമ്പോള്‍ ആരൊക്കെ വേദിയിലുണ്ടാകുമെന്ന് അറിയാമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്‍റെ കമ്മിഷനിങ് ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ക്ഷണമില്ലെന്ന വാര്‍ത്ത വിവാദമായിരുന്നു. ചടങ്ങ് സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമാണെന്ന് വിശദീകരിച്ചായിരുന്നു സതീശനെ ഒഴിവാക്കിയത്. വിഴിഞ്ഞം പദ്ധതി മുൻ സർക്കാറിന്റെ കൂടി നേട്ടത്തിന്‍റെ ഭാഗമാണെന്ന് ഇരിക്കെ കേരളത്തിന്‍റെ പൊതുവായ പദ്ധതിയിൽ നിന്ന് പ്രതിപക്ഷനേതാവിനെ ഒഴിവാക്കിയതില്‍ വന്‍ വിമർശനമാണ് ഉയര്‍ന്നത്. ചടങ്ങിലേക്ക് തിരുവനന്തപുരം എംപി ശശി തരൂരിനും വിഴിഞ്ഞം എംഎൽഎയായ എം.വിൻസന്റിനും ക്ഷണമുണ്ട്. 

ENGLISH SUMMARY:

Amid the ongoing controversy, the government has invited the Opposition Leader to vizhinjam commission. A letter was sent through a special envoy, which reached the Opposition Leader’s official residence this morning. The Opposition Leader, V. D. Satheesan, mentioned that the party will decide whether to accept the invitation after internal discussions.