സമൂഹ മാധ്യമത്തിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന പരാതിയിൽ സന്തോഷ് വർക്കിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന ഇയാളെ നടി ഉഷാ ഹസീനയുടെ പരാതിയിലാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന് ചലച്ചിത്ര പ്രവര്‍ത്തകരായ നടി ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വര്‍ എന്നിവർ ഇയാള്‍ക്കെതിരെ പരാതി നൽകിയിരുന്നു. സന്തോഷിന്റെ പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും 40 വര്‍ഷമായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ അതു വേദനിപ്പിച്ചെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
നടി നിത്യാമേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്ത ഇയാളെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. മറ്റ് നടിമാരോടും സമാനമായരീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇയാള്‍ വിവാഹ അഭ്യര്‍ഥനകള്‍ നടത്തിയിട്ടുണ്ട്. മമ്മൂട്ടി ചിത്രം ബസൂക്കയില്‍ ഇയാള്‍ അഭനയിച്ചിരുന്നു.
ENGLISH SUMMARY:
Santhosh Varki, popularly known as 'Aarattannan,' has been remanded for 14 days after a complaint was filed against him for making offensive remarks about actresses through social media. He was arrested by the Ernakulam North Police based on a complaint by actress Usha Haseena. Film industry members Usha Haseena, Bhagyalakshmi, and Kukku Parameswar alleged that Santhosh made obscene comments against actresses. Usha Haseena stated in her complaint to the Alappuzha DYSP that Santhosh’s remarks were insulting to womanhood and deeply hurtful, especially considering her 40 years of service in the film industry, and demanded strict action.