വയനാട് മേപ്പാടി എരുമകൊല്ലിയിൽ അറുമുഖനെ കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഉടൻ തുടങ്ങും. മുത്തങ്ങയിൽ നിന്ന് ഉണ്ണികൃഷ്ണൻ, വിക്രം എന്നീ കുംകി ആനകളെ എത്തിച്ചു. വെറ്റിനറി സർജൻ ഡോ. അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സംഘവും എരുമകൊല്ലിയിലെത്തി. ഇന്നലെ രാത്രി 8.30 യോടെയാണ് അറുമുഖനെ കാട്ടാനയാക്രമിച്ചത്. കടുത്ത പ്രതിഷേധത്തിനൊടുവിലാണ് ആനയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ തന്നെ അറിയിച്ചത്.
ദൗത്യത്തിനായി മുത്തങ്ങയിൽ നിന്ന് കുംകി ആനകളായ ഉണ്ണികൃഷ്ണനേയും വിക്രമിനെയും എത്തിച്ചു. ഡോ. അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഉടനെത്തും. അക്രമകാരിയായ ആന കാടുകയറിയെന്നാണ് പ്രാഥമിക നിഗമനം. ആനയെ മയക്കുവെടി വെച്ച് കൊണ്ടുപോകണമെന്ന് തന്നെയാണ് നാട്ടുകാരുടെ ആവശ്യം
കാട്ടാനയാക്രമണത്തിൽ പ്രതിഷേധിച്ചു Udf പ്രവർത്തകർ ഉച്ചതിരിഞ്ഞു മേപ്പാടി റേഞ്ച് ഓഫിസിലേക്ക് പ്രതിഷേധമാർച്ച് നടത്തും. അതേസമയം ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയായി. നടപടികൾ പൂർത്തിയാക്കി പൂളക്കുന്നിലെ വീടിനോട് ചേർന്ന് മൃതദേഹം സംസ്കരിക്കും. നഷ്ടപരിഹാരമായി 5 ലക്ഷം ഇന്നു തന്നെ കൈമാറും.