തിരുവനന്തപുരം മ്യൂസിയത്ത് വൃദ്ധ ദമ്പതികള്‍ക്ക് കടമുറി നിഷേധിച്ചതില്‍ കോര്‍പറേഷനോട് റിപ്പോര്‍ട്ട് തേടി തദ്ദേശ മന്ത്രി എം.ബി രാജേഷ്. കടമുറി അനുവദിക്കണമെന്നായിരുന്നു മന്ത്രിയുടെ അദാലത്ത് നിര്‍ദേശം. ഇത് നടപ്പാക്കുന്നില്ലെന്ന മനോരമന്യൂസ് വാര്‍ത്തയിലാണ് മന്ത്രിയുടെ ഇടപെടല്‍.
ഈ വാക്കുകളില്‍ നിഴലിക്കുന്ന ദൈന്യത നേരില്‍ കേട്ട് ബോധ്യപ്പെട്ടാണ് മന്ത്രിതല അദാലത്തില്‍ ഉപജീവന മാര്‍ഗത്തിന് കടമുറി അനുവദിക്കണമെന്ന ഉത്തരവ് എട്ട് മാസം മുമ്പ് ഉണ്ടായത്. ഇത് എന്തുകൊണ്ട് നടപ്പാക്കിയില്ല, തുടര്‍ നടപടികള്‍ എന്തൊക്കെ എന്നീ കാര്യങ്ങള്‍ വൈകുനേരത്തിനകം അറിയിക്കണമെന്നാണ് കോര്‍പറേഷന്‍ സെക്രട്ടറിക്ക് മന്ത്രി എം.ബി രാജേഷിന്‍റെ രേഖമാലൂമുള്ള ഉത്തരവ്. അദാലത്ത് നിര്‍ദേശം മന:പൂര്‍വ്വം നടപ്പാക്കത്തതാണെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അക്കാര്യത്തിലുള്‍പ്പെടേ തീരുമാനമുണ്ടാകും. 35 വര്‍ഷമായി മ്യൂസിയത്ത് വഴിയോരക്കച്ചവടം നടത്തുന്നവരാണ് ശശീന്ദ്രനും സുധര്‍മയും. പുതിയ കടമുറികള്‍ അനുവദിക്കുമ്പോള്‍ ഇവിടെ പത്ത് വര്‍ഷത്തിലധികമായി കച്ചവടം നടത്തുന്നവരെ ആദ്യം പരിഗണിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇത് ലംഘിച്ചായിരുന്നു ദമ്പതികള്‍ക്ക് കടമുറി നിഷേധിച്ചത്. മേയര്‍ക്കുള്‍പ്പെടേ പലതവണ പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ല. തുടര്‍ന്നായിരുന്നു കഴിഞ്ഞ ഓഗസ്റ്റില്‍ മന്ത്രി നടത്തിയ അദാലത്തില്‍ പരാതി നല്‍കിയതും കടമുറികള്‍ അനുവദിക്കാന്‍ ഉത്തരവുണ്ടായതും. ഇതിനായി കോര്‍പറേഷനില്‍ പലതവണ കയറി ഇറങ്ങിയെങ്കിലും മന്ത്രിയുടെ നിര്‍ദേശത്തിന് പുല്ലുവില കല്‍പ്പിച്ച് ശശീന്ദ്രനെയും സുധര്‍മയെയും കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ മടക്കിയയച്ചു. ഇക്കാര്യം മനോരമന്യൂസ് റിപ്പോര്‍ട്ട് ചെ്യതതോടെയാണ് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍.