asha-strike

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷയാത്രയ്ക്ക് പിന്നാലെ സര്‍ക്കാരിന്റെ ധൂര്‍ത്തും ധാര്‍ഷ്ട്യവും തുറന്നുകാട്ടാന്‍ സഞ്ചരിക്കുന്ന രാപ്പകല്‍ യാത്ര പ്രഖ്യാപിച്ച് ആശാവര്‍ക്കര്‍മാര്‍. മേയ് അഞ്ചിന് കാര്‍സര്‍കോട് നിന്ന് ആരംഭിക്കുന്ന യാത്ര ജൂണ്‍ 17 ന്  തിരുവനന്തപുരത്ത്  സമാപിക്കും. തൊഴിലാളിദിനത്തില്‍ സെക്രട്ടേറിയറ്റ് മുന്നില്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

സെക്രട്ടേറിയറ്റ് നടയില്‍ ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം എഴുപത്തിയൊന്നു ദിവസവും അനിശ്ചിതകാല നിരാഹാര സത്യഗ്രഹം 33 ദിവസവും പിന്നിടുമ്പോഴാണ് ഈ സമരത്തോടൊപ്പം സംസ്ഥാന തല രാപ്പകല്‍ യാത്ര പ്രഖ്യാപിച്ചത്. തൊഴിലാളിദിനത്തില്‍ സെക്രട്ടേറിയറ്റ് മുന്നില്‍ ഫ്ലാഗ് ഓഫ് ചെയ്യുന്ന സഞ്ചരിക്കുന്ന സമരയാത്ര മേയ് അഞ്ചിന് കാസര്‍കോഡ് നിന്ന് ആരംഭിച്ച് ജൂണ്‍ 17 ന് തിരുവനന്തപുരത്ത് സമാപിക്കും. പട്ടിണിയില്ലാതെ ജീവിച്ചുപോകാനുള്ള കുറഞ്ഞ ആവശ്യങ്ങളോടുപോലും ജനാധിപത്യ വിരുദ്ധ സമീപനമാണ് സര്‍ക്കാര്‍ തുടരുന്നതെന്ന് ജാഥാ ക്യാപ്റ്റന്‍ എം.എ.ബിന്ദു പറഞ്ഞു.

45 ദിവസം നീളുന്ന യാത്ര‍യില്‍ തെരുവില്‍ ഉറങ്ങിയും അതാത് ഇടങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ വിളിച്ചുചേര്‍ത്തും സ്ത്രീതൊഴിലാളികളോടുള്ള സര്‍ക്കാര്‍ സമീപനം തുറന്നുകാട്ടുമെന്നും അവര്‍ പറഞ്ഞു. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടിയ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ സമരപ്പന്തലില്‍ ആദരിച്ചു.

ENGLISH SUMMARY:

In response to the government's anniversary celebrations, Asha workers declare a 45-day night protest march from Kasaragod to Thiruvananthapuram. The protest highlights the government's neglect and authoritarian attitude towards women workers’ demands.