ajith-kumar

എ.ഡി.ജി.പി , എം.ആര്‍.അജിത്ത് കുമാറിനു വീണ്ടും വിശിഷ്ട സേവനത്തിനുള്ള മെഡലിനായി ശുപാര്‍ശ. നേരത്തെ മെഡലിനുള്ള ശുപാര്‍ശ രാഷ്ട്രപതി തള്ളിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍  ക്ലിന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്  സര്‍ക്കാര്‍ അംഗീകരിച്ചതിനു പിന്നാലെയാണ് മെഡലിനുള്ള ശുപാര്‍ശ.

അജിത്ത് കുമാറിനു രാഷ്ട്രപതിയുടെ മെഡലിനുള്ള ശുപാര്‍ശ അഞ്ചു തവണ കേന്ദ്രം തള്ളിയത്. ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട് എതിരായായതിനെ തുടര്‍ന്നായിരുന്നു മെഡല്‍ നിഷേധം. എന്നാല്‍ സര്‍ക്കാര്‍ പ്രതീക്ഷ കൈവിടുന്നില്ല. എങ്ങനെയെങ്കിലും  മെഡല്‍ വാങ്ങി നല്‍കാനാണ് ഡിജിപി വീണ്ടും ശുപാര്‍ശ നല്‍കിയത്. നേരത്തെയുള്ള ശുപാര്‍ശയില്‍ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിലെ വിജിലന്‍സ് അന്വേഷണം ചൂണ്ടിക്കാണിച്ചിരുന്നു. 

വിജിലന്‍സ് ക്ലിന്‍ചിറ്റ് റിപ്പോര്‍ട് സര്‍ക്കാര്‍ അംഗീകരിച്ചതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട് നല്‍കിയത്. മാത്രമല്ല ഡി.ജി.പി സ്ഥാനക്കയറ്റത്തിന്‍റെ വക്കില്‍ നില്‍ക്കുമ്പോഴുള്ള  വിശിഷ്ട സേവനത്തിനുള്ള  ശുപാര്‍ശ വലിയ പദവി സര്‍ക്കാര്‍ അജിത്ത് കുമാറിനു കരുതിവെച്ചിരിക്കുന്നുവെന്നുള്ള സൂചന കൂടിയാണ്. അജിത്ത് കുമാറിന്‍റെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്കു ഉള്‍പ്പെടെ മെഡല്‍ ലഭിച്ചിരുന്നു. മെഡലിനു വേണ്ടിയാണ് അജിത്ത് കുമാര്‍ ആര്‍.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസഗൊളയെ കണ്ടതെന്നു അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആര്‍.എസ്.എസ്. നേതാക്കളെ കണ്ടത് വലിയ രാഷ്ട്രീയ വിവാദവുമായിരുന്നു.

ENGLISH SUMMARY:

ADGP M.R. Ajith Kumar has been recommended once again for the prestigious President's Police Medal for Distinguished Service. The recommendation was made by DGP Sheikh Darvesh Sahib, despite an earlier rejection due to an adverse intelligence report. This comes as Ajith Kumar stands close to promotion as DGP, raising fresh discussions over the decision.