sir-syed

TOPICS COVERED

കണ്ണൂര്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിലെ വഖഫ് വിവാദം പുതിയ തലത്തിലേക്ക്. തണ്ടപ്പേരിനെ ചൊല്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ മാനേജ്മെന്‍റിന് വീഴ്ച പറ്റിയെന്ന് ജില്ലാ മുസ്ലിം ലീഗ് അധ്യക്ഷന്‍ തന്നെ സമ്മതിച്ചു. വിഷയത്തില്‍ ലീഗിനെ കടന്നാക്രമിച്ച് ഐഎന്‍‌എല്ലും രംഗത്തുവന്നു. പുതിയ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ വഖഫ് ഭൂമി തട്ടിയെടുക്കാന്‍ ലീഗ് നടത്തുന്ന ശ്രമമാണെന്ന് ആരോപിച്ച് സിപിഎം പ്രത്യക്ഷ സമരത്തിലേക്ക് കടന്നു

1967 ല്‍ തളിപ്പറമ്പ് മുസ്ലിം ജമാഅത്ത് പള്ളി മുതവല്ലി പാട്ടത്തിന് നല്‍കിയ ഭൂമിയുടെ നികുതിയടക്കുന്നതിന് തണ്ടപ്പേര്‍ കോളജിന്‍റെ പേരിലേക്ക് മാറ്റിത്തരണമെന്ന ആര്‍ഡിഓ കോടതിയിലെ കേസില്‍ വിധി പറയുന്നത് തടയണമെന്ന ഹര്‍ജിയാണ് ഹൈക്കോടതിക്ക് മുമ്പിലുള്ളത്. ഹര്‍ജിയിലെ പന്ത്രണ്ടാം ഖണ്ഡികയില്‍ ഇത് വഖഫ് ഭൂമിയല്ലെന്നും നരിക്കോട്ട് ഇല്ലത്തിന്‍റേതായിരുന്നു എന്നുമുള്ള ഭാഗമാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. ലീഗ് ഒത്താശയോടെ കോളജ് വഖഫ് ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇതോടെ ആരോപണം ഉയര്‍ന്നു. എന്നാല്‍ ഹര്‍ജിയിലെ ഈ ഭാഗം അഭിഭാഷകന് പറ്റിയ പിഴവെന്നും തിരുത്തുമെന്നും ലീഗ്

തെറ്റുപറ്റിയെന്ന് കോളജ് മാനേജുമെന്‍റും സമ്മതിച്ചു. അതിനിടെ ലീഗിനെ കടന്നാക്രമിച്ച് ഐഎന്‍എല്‍. വഖഫ് സ്വത്ത് തട്ടിയെടുക്കാന്‍ ലീഗ് കാണിക്കുന്ന ശ്രമം വഖഫ് വിഷയത്തിലെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നുവെന്ന് കാസിം ഇരിക്കൂര്‍ പള്ളിയും കോളജും ലീഗ് നേതാക്കളുടെയും അനുഭാവികളുടെയും കീഴിലുള്ളതായതിനാല്‍ സിപിഎം വിഷയം സജീവമാക്കി നിര്‍‍ത്തുകയാണ്. സിപിഎം അനുഭാവികളും പ്രവര്‍ത്തകരും ഏറെയുള്ള വഖഫ് സംരക്ഷണ സമിതി തളിപ്പറമ്പില്‍ നടത്തിയ വഖഫ് സംരക്ഷണ റാലി മുന്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഭൂമി വഖഫ് അല്ല, നരിക്കോട്ട് ഇല്ലത്തിന്‍റേതായിരുന്നുവെന്ന് കോളജ് മാനേജമെന്‍റ് തന്നെ ഹര്‍ജിയില്‍ വാദിച്ചതോടെ ബിജെപിയും കളത്തിലിറങ്ങുമെന്ന സൂചനകളുണ്ട്.

ENGLISH SUMMARY:

The Waqf controversy at Sir Syed College in Thaliparamba, Kannur, has intensified. In a writ petition related to a property name mismatch, the District Muslim League President admitted to management lapses. The INL launched a scathing attack on the League, while the CPM alleged that the League is trying to usurp Waqf land under the guise of the new law, sparking public protests.