താന്‍ എവിടെയെന്ന് ചോദിക്കുന്നവരെ പരിഹസിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. ശുചിമുറിയിലേക്ക് ഓടിക്കയറി തിരിച്ചിറങ്ങുന്ന വിഡിയോയാണ് ഷൈന്‍ പങ്കുവച്ചത്. ഹോട്ടലില്‍നിന്ന് ചാടി രക്ഷപെട്ടുവെന്ന വാര്‍ത്തയ്ക്കും പരിഹാസമുണ്ട്. ‘ഷൈന്‍ ടോം ചാക്കോ എവിടെ എന്ന് ചോദിക്കുന്നവര്‍ക്കായി, ഇതാ എക്സ്ക്യൂസീവ് ഫൂട്ടേജ്. അല്ലാതെ പിന്നെ ഞാന്‍ എന്ത് പറയാന്‍’ എന്ന് കുറിച്ചായിരുന്നു ഷൈന്‍ വിഡിയോ പങ്കുവച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. പിന്നാലെ ഷൈന്‍ ടോം ചാക്കോയും വിന്‍ സി അലോഷ്യസും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘സൂത്രവാക്യം’ എന്ന ചിത്രത്തിന്‍റെ പോസ്റ്ററും ഷൈന്‍ പങ്കുവച്ചിട്ടുണ്ട്. നടി വിന്‍സിയേയും പ്രമുഖമാധ്യമങ്ങളേയും ടാഗ് ചെയ്താണ് ഇന്‍സ്റ്റ സ്റ്റോറി.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പരാമര്‍ശിക്കപ്പെട്ടതുമുതല്‍ ഷൈന്‍ടോം ചാക്കോ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. വിഷുവിന് മുന്‍പ് കൊച്ചിയിലെത്തിയ ഷൈന്‍ നഗരത്തിലെ വിവിധ സങ്കേതങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സജീവമായിരുന്നു. ഇവിടെ ലഹരിയുപയോഗം നടന്നിരുന്നുവെന്ന രഹസ്യവിവരവും പൊലീസിന് ലഭിച്ചു. ഇതോടെയാണ് ഷൈനിനെ കര്‍ശനമായി നിരീക്ഷിക്കാന്‍ ഡാന്‍സാഫ് തീരുമാനിച്ചത്. വേദാന്ത ഹോട്ടലില്‍ ഷൈന്‍ മുറിയെടുത്തുവെന്നും രാത്രി ഇവിടെവെച്ച് ലഹരികൈമാറുമെന്നും പൊലീസിന് രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയായിരുന്നു റെയ്ഡ‍്.
ഇന്നലെ പുലർച്ചെ 5.30 നാണ് ഷൈൻ ടോം ചാക്കോ കലൂരിലെ ഹോട്ടലിൽ മുറി എടുത്തത്. സുഹൃത്ത് ഓണ്‍ലൈനിലൂടെയാണ് മുറി ബുക്ക് ചെയ്തത്. മൂന്നാം നിലയിലെ 314 ആം നമ്പർ മുറിയിൽ ഷൈനിനെ കാണാൻ പലരും എത്തിയിരുന്നു. വൈകിട്ടോടെ മുറിയിൽ എത്തിയ പാലക്കാട് സ്വദേശി രാത്രിയും അവിടെ ഉണ്ടായിരുന്നു. രാത്രി 10.45ഓടെ പൊലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്ക് ഹോട്ടലില്‍ എത്തി. റിസപ്‌ഷനിൽ ഷൈനിന്റെ മുറി തിരക്കിയ ശേഷം മൂന്നാം നിലയിലേക്ക്. ഈ സമയം റെയ്ഡ് വിവരം അറിഞ്ഞ ഷൈൻ നാടകീയമായി രക്ഷപെടുകയായിരുന്നു.
മൂന്നാം നിലയിലെ മുറിയിലെ ജനാല വഴി രണ്ടാം നിലയിലെ ഷീറ്റിലേക്കും അവിടെ നിന്ന് നീന്തൽ കുളത്തിലേക്കും ചാടിയാണ് ഷൈൻ രക്ഷപെട്ടത്. നീന്തൽ കുളത്തിൽ നിന്ന് ഒന്നാം നിലയിലെ പടി ഇറങ്ങി ഓടുന്നതും ഹോട്ടൽ ലോബിയിലെത്തുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. റോഡിലേക്ക് ഇറങ്ങിയ ഷൈൻ ആദ്യം കണ്ട ബൈക്കിൽ കൈ കാണിച്ചു കയറി രക്ഷപെട്ടു. മുറിയിൽ അന്വഷണ സംഘം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാളും രക്ഷപെട്ടിരുന്നു. ഷൈനിനൊപ്പം ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്ന പാലക്കാട് സ്വദേശിയെ ചോദ്യം ചെയ്‌തെങ്കിലും ഒന്നും കണ്ടെത്താനായില്ല.
റെയ്ഡ് വിവരം ഹോട്ടൽ ജീവനക്കാർ ചോർത്തി നൽകിയോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പരിശോധന സമയത്ത് ഷൈനിന്റെ പക്കൽ ലഹരി ഉണ്ടായിരുന്നതായി ആണ് പൊലീസ് സംശയിക്കുന്നത്. ഷൈനിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.