muslimleague-rally

TOPICS COVERED

കോഴിക്കോട് കടപ്പുറത്ത് ലക്ഷകണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി വഖഫ് ഭേദഗതി നിയമത്തിനെതിരെ മഹാ പ്രതിഷേധ റാലി തീര്‍ത്ത് മുസ്ലീം ലീഗ്. കേന്ദ്രസര്‍ക്കാരിന്‍റെ ഭരണഘടനാ വിരുദ്ധ നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച നേതാക്കള്‍ സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച് നേട്ടമുണ്ടാകാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു. 

മുസ്ലീം വിരുദ്ധ വികാരം പോലെ വര്‍ഗീയതയും അടിച്ചേല്‍പ്പിക്കുന്ന ബില്ലുകളാണ് മോദി സര്‍ക്കാര്‍ രാജ്യത്ത് കൊണ്ടുവരുന്നതെന്ന് വിമര്‍ശിച്ചായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയത്. ഭേദഗതി നിയമത്തിനെതിരായ ഹര്‍ജി പരിഗണിക്കുന്ന സുപ്രിംകോടതിയിലാണ് ഇനി പ്രതീക്ഷ. മുനമ്പത്തെ പ്രശ്നം പരിഹരിക്കാന്‍ സര്‍‌ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ലീഗ് അതിന്‍റെ മുന്‍പിലുണ്ടാകുമെന്നും തങ്ങള്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പുവരെ മുനമ്പം വിഷയം നീട്ടി കൊണ്ടുപോയി രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടരി പി.കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. യുഡിഎഫിന് വോട്ട് ചെയ്യുന്ന ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനാണ് എല്‍.ഡി.എഫ് ശ്രമം. എന്നല്‍ അത് ഫലം കാണില്ലെന്നും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തോറ്റ് തുന്നംപ്പാടുമെന്നും പരിഹാസം. മുസ്ലീം ലീഗ് ദേശീയ സംസ്ഥാന നേതാക്കളും കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കൃഷ്ണ  ഭൈര ഗൗഢയും തെലുങ്കാനയില്‍ നിന്നുള്ള നേതാവ് ദന്‍സാരി അനസൂയ സീതാക്കയും പങ്കെടുത്തു. 

ENGLISH SUMMARY:

With lakhs of supporters in attendance, the Indian Union Muslim League held a massive protest rally at the Kozhikode beach against the Wakf Amendment Bill. Party leaders strongly criticized the central government’s unconstitutional stance and accused the state government of attempting to divide minority communities for political gain.