muthalapozhi-crisis-estuary-opening-fishermen-protest

TOPICS COVERED

തിരുവനന്തപുരം മുതലപ്പൊഴിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നാളെ മുതല്‍ പൊഴി മുറിക്കുമെന്നും 20 ദിവസത്തിനകം മണല്‍ നീക്കുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍.  ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയില്ലെന്നും പൊഴി മുറിക്കാന്‍ അനുവദിക്കുന്ന കാര്യത്തില്‍  മത്സ്യത്തൊഴിലാളികള്‍ തീരുമാനമെടുക്കുമെന്നും സമരസമിതി അറിയിച്ചു. മുതലപ്പൊഴിയില്‍ ഇന്നും  വന്‍ പ്രതിഷേങ്ങള്‍ അരങ്ങേറി. 

സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുന്ന മുതലപ്പൊഴിയെ രക്ഷിക്കാന്‍ പൊഴി മുറിക്കാനുളള തീരുമാനവുമായി മുമ്പോട്ട് പോകുകയാണ് സര്‍ക്കാര്‍. ഇതിനായി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. നാളെ മുതല്‍ പൊഴി മുറിച്ചു .തുടങ്ങും. 20 മുതല്‍ ഹാര്‍ബറിന്‍റെ നവീകരണം ആരംഭിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളില്‍ സംയുക്ത സമര സമിതി തൃപ്തരല്ല.പൊഴിമുറിച്ച് താല്ക്കാലിക പരിഹാരം ഉണ്ടായാലും വ ലിയ ബോട്ടുകള്‍ക്ക് കടലില്‍ പോകാനാകില്ല. മണല്‍ പൂര്‍ണമായും നീക്കിയില്ലെങ്കില്‍ അപകടങ്ങള്‍ തുടരുമെന്നും മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. പൊഴിമുഖം മണല്‍ മൂടിയതോടെ പ്രതിഷേധങ്ങളും കനക്കുകയാണ്. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ ഹാര്‍ബര്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ് ഉപരോധിച്ചു. കമലേശ്വരത്തെ ഓഫീസിനു മുമ്പില്‍ റീത്ത് വച്ചു.

നാളെ പൊഴിമുറിക്കാനുളള നീക്കത്തെ മത്സ്യത്തൊഴിലാളികള്‍ സംഘം ചേര്‍ന്ന് എതിര്‍ക്കുമോ തല്ക്കാലം സര്‍ക്കാര്‍ തീരുമാനത്തിന് ഒപ്പം നില്‍ക്കുമോ എന്നതാണ് ഇനിയുളള ആകാംക്ഷ.

ENGLISH SUMMARY:

To address the ongoing crisis in Muthalapozhi, Thiruvananthapuram, Fisheries Minister Saji Cheriyan announced that the estuary will be opened from tomorrow and the sand will be removed within 20 days. However, the protest committee stated they are not fully satisfied with the discussions and that fishermen will take the final decision on allowing the estuary opening. Tensions continued in Muthalapozhi today as well.