ആശാ സമരത്തോട് സർക്കാരിന്റേത് കോർപറേറ്റ് സി ഇ ഒ മാരുടെ സ്വരമെന്ന രൂക്ഷ വിമർശനമുയർത്തി സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദൻ. വിമോചന സമരമെന്ന് വിശേഷിപ്പിച്ച സി പി എം സംസ്ഥാന സെക്രട്ടറി എം എ ബേബിക്ക് ചൂഷണത്തിനെതിരായ പണിയെടുക്കുന്നവരുടെ വിമോചന സമരമെന്ന് സമരസമിതി നേതാവ് എം എ ബിന്ദു മറുപടി നല്കി. സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ ഉൾപ്പെട്ട പൗരസംഗമം ഇന്ന് ആശമാരുടെ സെക്രട്ടേറിയറ്റ് സമരത്തിന് പിന്തുണയുമായെത്തി.
ആശമാർക്ക് നേരെ കണ്ണുതുറക്കാത്ത സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തി പൗരസംഗമം സമരക്കാർ സ്ത്രീകളാണെന്ന കാര്യം പരിഗണിക്കാത്തത് വേദനിപ്പിക്കുന്നുവെന്ന് പറഞ്ഞ സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദൻ വലതു ഫാസിസ്റ്റുകളുടെ ഭാഷ ഉപയോഗിക്കരുതെന്നും സർക്കാരിനെ വിമർശിച്ചു.
പൗരസംഗമം ഉദ്ഘാടനം ചെയ്ത സാഹിത്യകാരി ഖദീജ മുതാം സ് ഉൾപ്പെടെ നിരവധി ആശമാർക്ക് പിന്തുണയുമായെത്തി. ആശാ സമരത്തെ വിമോചന സമരമാക്കി വിശേഷിപ്പിച്ച സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയെ പരിഹസിച്ച് സമരസമിതി. സമരകാലത്ത് ഭർത്താവ് മരിച്ച ആശാ പ്രവർത്തക സതിയുൾപ്പെടെ പലരും വിതുമ്പിക്കരഞ്ഞു സെക്രട്ടേറിയറ്റിനു മുമ്പിലെ സമരം ഇന്ന് അറുപത്തി രണ്ടാം ദിനവും നിരാഹാരം 24 ാം ദിവസുമാണ്