cpm-liquor

TOPICS COVERED

മദ്യ നിർമാണ പ്ലാന്‍റ് അനുമതിയിൽ ഇടഞ്ഞ് നിൽക്കുന്ന ഘടകകക്ഷികളുമായി ചർച്ച നടത്തുമെങ്കിലും പദ്ധതിക്കുള്ള അനുമതി തല്ക്കാലം പിൻവലിക്കേണ്ടന്ന നിലപാടിൽ സിപിഎം. മദ്യനയം അനുസരിച്ച് മന്ത്രിസഭ അംഗീകരിച്ച പദ്ധതിയിൽ നിന്ന് മുന്നണി സമ്മർദത്തിന്‍റെ പേരിൽ പിൻമാറുന്നതിൽ സി പി എമ്മിന് വിയോജിപ്പുണ്ട് . ജലചൂഷണം മാത്രമാണ് വിയോജിപ്പിന്‍റെ കാരണമെന്നിരിക്കെ സി പി ഐയെ ഉൾപ്പെടെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താമെന്നാണ് സിപിഎം പ്രതീക്ഷ.

 

മദ്യ നിർമാണ പ്ലാന്‍റിന് അനുമതി നൽകാൻ മന്ത്രിസഭയിൽ കൂട്ട് നിന്ന സി പി ഐ നാണക്കേട് മറക്കാൻ അനുമതി ഉചിതമായില്ലെന്ന നിലപാടിലേക്ക് എത്തിയിരിക്കെയാണ് . സി പി എമ്മുമായി സംസാരിക്കാൻ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെയും അടുത്ത മന്ത്രിസഭയിൽ നിലപാട് അറിയിക്കാൻ മന്ത്രിമാരെയും സി പി ഐ  ചുമതലപ്പെടുത്തിയിരിക്കെയാണ് . ചർച്ചകൾക്ക് സിപിഎം തയാറാണെങ്കിലും അനുമതി പിൻവലിക്കുന്നതിൽ പാർട്ടി തീരുമാനം എടുത്തിട്ടില്ല.  മദ്യനയം അനുസരിച്ച് അനുമതി നൽകിയ കമ്പനിയെ തിരിച്ചയക്കുന്നത് വ്യവസായ സൗഹൃദമെന്ന പ്രതിച്ഛായയെ ബാധിക്കുമെന്നതാണ് ഒരു വാദം . ജലചൂഷണം ഇല്ലെന്ന് അവർത്തിക്കുന്ന സിപിഎം ഇക്കാര്യത്തിൽ ഘടക കക്ഷികളോട് ചർച്ച നടത്തും. ഇക്കാര്യത്തിൽ എതിർപ്പ് അവസാനിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ. എന്നാൽ അനുമതി യുമായി മുന്നോട്ട് പോകുന്നിനെ CPI എതിർത്തേക്കും. ഇടുക്കി ജില്ലാ സമ്മേളനം കഴിഞ്ഞ് മാത്രമേ എം വി ഗോവിന്ദൻ തിരുവനന്തപുരത്ത് എത്തുകയൊള്ളൂ . അതിന് ശേഷമാകും സി പി എം - സി പി ഐ ചർച്ച. 7 ആം തീയതി നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നതിനാൽ അതിനോട് അടുപ്പിച്ച് എൽ ഡി എഫ് യോഗവും ചേരും

ENGLISH SUMMARY:

CPM maintains the stance of granting approval for the liquor manufacturing plant, although discussions will be held with the alliance partners who are opposed to the project.