air-fight

ഇന്ത്യ പാക് പോർവിമാനങ്ങളുടെ നേർക്കുനേർ പോരാട്ടം നടന്നു.  ജമ്മു പഞ്ചാബ് അതിർത്തി മേഖലയിലാണ് വ്യോമസേനകളുടെ പോരാട്ടം നടന്നത്. രാത്രിയിലുടനീളം പാക്കിസ്ഥാന്‍ നടത്തിയ പ്രകോപനത്തിന് ശക്തമായ പ്രത്യാക്രമണമാണ് ഇന്ത്യ നടത്തുന്നത്. ഇസ്ലാമാബാദിലും ലഹോറിലുമടക്കം ആറിടങ്ങളില്‍ സ്ഫോടനം .പാക്കിസ്ഥാനിലെ മൂന്ന് എയര്‍ബേസുകള്‍ ആക്രമിച്ചു.  നൂര്‍ ഖാന്‍, മുരിദ്, റഫീഖി എയര്‍ബേസുകളിലും മിസൈല്‍ ആക്രമണമെന്ന് പാക്ക് സൈന്യം . പാക്കിസ്ഥാന്‍ വ്യോമപാത പൂര്‍ണമായി അടച്ചു. 

തുടര്‍ച്ചയായ മൂന്നാം ദിവസവും നടത്തിയ പാക് ആക്രമണത്തിന് ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ജമ്മു– പഞ്ചാബ് അതിര്‍ത്തി മേഖലയില്‍ ഇന്ത്യ–പാക് പോര്‍വിമാനങ്ങള്‍ നേര്‍ക്കുനേര്‍ എന്ന് റിപ്പോര്‍ട്ട്. ജമ്മു – പഠാന്‍കോട്ട് വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് പുലര്‍ച്ചെ എത്തിയ പാക് മിസൈല്‍ ഇന്ത്യ തകര്‍ത്തു. ശ്രീനഗര്‍, ഉധംപൂര്‍ എന്നീ ഇടങ്ങള്‍ ലക്ഷ്യമിട്ടെത്തിയ മിസൈലും തകര്‍ത്തു. പാക്കിസ്ഥാനിലെ നാല് എയര്‍ബേസുകള്‍ ഇന്ത്യ ആക്രമിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . നൂര്‍ ഖാന്‍, മുരിദ്, റഫീഖി എയര്‍ബേസുകളില്‍ മിസൈല്‍ ആക്രമണം നടന്നെന്ന് പാക്ക് സൈന്യം സ്ഥിരീകരിച്ചു. ഇസ്ലാമാബാദിലും ലഹോറിലുമടക്കം ആറിടങ്ങളില്‍ സ്ഫോടനം നടത്തി. 

പാക്കിസ്ഥാന്‍ വ്യോമപാത പൂര്‍ണമായി അടച്ചു. ഇന്ത്യയ്ക്കെതിരെ ബുര്യാന്‍ ഉള്‍ മറൂസ് സൈനിക ഓപറേഷന്‍ നീക്കത്തിലേക്ക് പാക്കിസ്ഥാന്‍ കടന്നു. അതിര്‍ത്തിയിലെ 26 സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് പാക് നടത്തിയ ഡ്രോണാക്രമണ ശ്രമം ഇന്ത്യ പൂര്‍ണമായും തകര്‍ത്തു. ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപം ഡ്രോണുകള്‍ വെടിവച്ചിട്ടു . ഗുജറാത്ത് അതിര്‍ത്തിയില്‍ 10 ഡ്രോണുകള്‍ തകര്‍ത്തു. രജൗരിയില്‍ മൂന്നു മണിക്കൂറിലേറെയായി കനത്ത ഷെല്ലിങ് തുടരുകയാണ്. ജമ്മു ഉധംപൂരില്‍ വലിയ സ്ഫോടന ശബ്ദം കേട്ടു. തുടര്‍ച്ചയായി ൈസറണ്‍ മുഴങ്ങുകയാണ്. 

പൂഞ്ചിലും ആക്രമണ ശ്രമം തുടരുന്നു. ഇന്ത്യ പാക് സംഘര്‍ഷത്തിന്റെ വിശദാംശങ്ങള്‍ സൈന്യം പത്ത് മണിയോടെ വിശദീകരിക്കും. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ 32 വിമാനത്താവളങ്ങള്‍ പതിനഞ്ചാം തീയതി വരെ അടച്ചു. 

ENGLISH SUMMARY:

An aerial straight fight took place between Indian and Pakistani warplanes. The clash occurred along the Jammu-Punjab border region. India is launching a strong counterattack in response to continuous provocations by Pakistan throughout the night. Explosions have been reported in six locations, including Islamabad and Lahore.