pahalgam-army-search
  • മുന്നൊരുക്കവുമായി പാക്കിസ്ഥാന്‍
  • പാക്കിസ്ഥാനില്‍ സൈനിക മേധാവിമാര്‍ കൂടിക്കാഴ്ച നടത്തി
  • ശക്തമായി തിരിച്ചടിക്കുമെന്ന് രാജ്നാഥ് സിങ്

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മുന്നൊരുക്കവുമായി പാക്കിസ്ഥാന്‍. പാക്കിസ്ഥാനില്‍ സൈനിക മേധാവിമാര്‍ കൂടിക്കാഴ്ച നടത്തി. പാക് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ വ്യോമസേന മേധാവിമാരെയാണ് കണ്ടത്. അതേസമയം ജമ്മുകശ്മീര്‍ കുല്‍ഗാമില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ ' ദ് റസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ' കമാൻഡറെ സൈന്യം വളഞ്ഞു നേരത്തെ ബാരാമുള്ളയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. കുല്‍ഗാമില്‍ സൈന്യവും സിആര്‍പിഎഫും ജമ്മുകശ്മീര്‍ പൊലീസുമാണ് ഭീകരരെ നേരിടുന്നത്. 

ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നിലപാട് കടുപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പാക്ക് നടപടി. പോരാട്ടത്തിന് തയ്യാറായിരിക്കാന്‍ സേനകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകരവിരുദ്ധ നടപടികള്‍ കര്‍ശനമാക്കണമെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ് പറഞ്ഞു. രാജ്നാഥ്സിങ്ങിന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. 

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ആക്രമണം നടത്തിയവരും ആസൂത്രകരും ശിക്ഷിക്കപ്പെടും. ഉടന്‍‍തന്നെ നിങ്ങള്‍ക്ക് ദൃഢമായ പ്രതികരണം കാണാന്‍ കഴിയും. മറുപടി നല്‍കുമെന്ന് രാജ്യത്തിന് ഉറപ്പുനല്‍കുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.

ENGLISH SUMMARY:

In the aftermath of the Pahalgam terror attack, Pakistan's military leadership held discussions. General Asim Munir, the Chief of Army Staff, met with Air Force commanders to prepare for potential developments.