paramilitarypersonnelstandsguard

ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സഞ്ചാരികൾ. ദാരുണമായ സംഭവത്തിൽ ഇസ്രായേൽ, ഇറ്റലി എന്നീ രാജ്യങ്ങളിലെ പൗരന്മാരും മരിച്ചവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റ 12 പേരെ അനന്ത്നാഗിലെ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടവരിൽ കർണാടക സ്വദേശിയായ മഞ്ചുനാഥ് റാവുവും ഉൾപ്പെടുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള മുന്നറിയിപ്പ് നൽകി.

സൈനിക വേഷത്തിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. 'ദ് റെസിസ്റ്റന്റ് ഫ്രണ്ട്' എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.  രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിൽ എത്തിച്ചേർന്നു. ഉടൻതന്നെ അദ്ദേഹം ഉന്നതതല സുരക്ഷാ യോഗം വിളിച്ചു ചേർക്കും.

ഭീകരാക്രമണത്തെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ശക്തമായ ഭാഷയിൽ അപലപിച്ചു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആക്രമണത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദേശീയ അന്വേഷണ ഏജൻസി സംഘം നാളെ പഹൽഗാമിൽ എത്തിച്ചേരും. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ആർമി വടക്കൻ മേഖല കമാൻഡറും ശ്രീനഗറിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

വിനോദസഞ്ചാരികൾക്കുള്ള ഹെൽപ് ഡെസ്ക്: വിനോദസഞ്ചാരികൾക്ക് സഹായം തേടാനായി ഹെൽപ് ഡെസ്ക് നമ്പറുകൾ ലഭ്യമാക്കിയിട്ടുണ്ട്: 956777669, 01932225870. വാട്സാപ്പ് നമ്പർ: 9419051940.

ENGLISH SUMMARY:

A deadly terror attack in Pahalgam, Jammu and Kashmir, has claimed 26 lives, including tourists from Israel and Italy. Five victims remain critically injured. The Resistance Front (TRF), linked to Lashkar-e-Taiba, claimed responsibility. Tourists from Tamil Nadu, Karnataka, Gujarat, and Maharashtra were among those targeted. In response, the Indian government has intensified security in the region. Home Minister Amit Shah has reached Srinagar for an emergency meeting, and the National Investigation Agency (NIA) will arrive tomorrow to investigate the incident. Help desk numbers have been activated for tourist assistance.