bangladesh-mea

TOPICS COVERED

ബംഗ്ലദേശിനോട് നിലപാട് കടുപ്പിച്ചും പാക്കിസ്ഥാന്‍ കരസേന മേധാവിയുടെ പ്രസ്താവനകള്‍ക്ക് മറുപടി എണ്ണിപ്പറഞ്ഞും ഇന്ത്യ. ബംഗ്ലദേശിന് നല്‍കിയിരുന്ന ചരക്കുനീക്ക സംവിധാനം നിര്‍ത്തലാക്കിയത് അവരുടെ സമീപകലാ ചെയ്തികളെ തുടര്‍ന്നാണ്.  വഖഫ് ബില്ലിനെതിരെ ധാക്കയില്‍ നടക്കുന്ന പ്രതിഷേധത്തെയും വിദേശകാര്യ മന്ത്രാലയം തള്ളി.  പാക്കിസ്ഥാനുമായി ഇന്ത്യക്കുള്ള ബന്ധം അവര്‍ കയ്യടക്കി വച്ചിരിക്കുന്ന ഇന്ത്യന്‍ ഭൂപ്രദേശങ്ങളുമായി ബന്ധപ്പെട്ടു മാത്രമാണെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. 

ബംഗ്ലദേശുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ മോശമാകുന്നതിന്റെ സൂചനകളാണ് വിദേശകാര്യ വക്താവിന്റെ വാക്കുകളില്‍ പ്രതിഫലിച്ചത്. സമീപ കാലത്ത് ബംഗ്ലദേശ് സ്വീകരിച്ച നിലപാടുകളാണ് ട്രാന്‍സ്ഷിപ്‌മെന്റ് സംവിധാനം നിര്‍ത്തലാക്കാന്‍ കാരണം. വഖഫ് ബില്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. വിശദമായ ചര്‍ച്ചനടത്തിയാണ് ബില്‍പാസാക്കിയത് എന്നും വഖഫ് ബില്ലിനെതിരെ ധാക്കയിലെ ഇന്ത്യന്‍ എംബസി ഉപരോധിക്കാനുള്ള ബംഗ്ലദേശ് രാഷ്ട്രീയപാട്ടികളുടെ നീക്കത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

കശ്മീര്‍ പാക്കിസ്ഥാന്റെ അവിഭാജ്യ ഘടകമെന്ന പാക് സൈനിക മേധാവിയുടെ പരാമര്‍ശത്തോട് രൂക്ഷമായ ഭാഷയിലാണ് ജയ്‌സ്വാള്‍ പ്രതികരിച്ചത്. പാക്കിസ്ഥാനുമായുള്ള കശ്മീരിന്റെ ബന്ധം എന്നത് പാക്കിസ്ഥാന്‍ അനധികൃതമായി കയ്യടക്കിവച്ച സ്ഥലങ്ങളുമായി ബന്ധപ്പെട്ട് മാത്രമാണ്. തഹാവുര്‍ റാണയെ ഇന്ത്യയില്‍ എത്തിച്ചത് പാക്കിസ്ഥാന് ഒരു പാഠമാണ്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍മാരെ രക്ഷിക്കുന്ന അവസാനിപ്പിക്കണമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

ENGLISH SUMMARY:

India has taken a tougher stance against Bangladesh by suspending the transit facility previously offered, citing Dhaka's recent actions. The Ministry of External Affairs also rejected the protests in Bangladesh over the Waqf Bill. Responding to remarks by Pakistan’s Army Chief, spokesperson Randhir Jaiswal clarified that India's relations with Pakistan are linked only to the territories under illegal occupation by Pakistan.