പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിൽ, വഖ്ഫ് ബിൽ 2025-നെതിരെ മുസ്ലിം സമുദായത്തിന്റെ പ്രതിഷേധത്തിനിടെ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിന് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ (PTI Photo)
ബംഗാളിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വൻ സംഘർഷം. മുർഷിദബാദിൽ പ്രതിഷേധക്കാർ പൊലീസുകാർക്കും ട്രെയിനുകൾക്കും നേരെ കല്ലെറിയുകയും പൊലീസ് ജിപ്പ് അടക്കമുള്ള വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ടി.എം.സി നേതാവ് ഖലീൽ ഉർ റഹ്മാന്റെ ഓഫിസ് തകർത്തു.
സംഭവത്തെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കുകയും അഞ്ചെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. സംഘർഷം വ്യാപിച്ച പ്രദേശങ്ങളിൽ ബി.എസ്.എഫിനെ വിന്യസിച്ചിട്ടുണ്ട്. മുർഷിദാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഷാജുർമോറിൽ ദേശീയപാത ഉപരോധിച്ചവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി ചാർജ് നടത്തിയതാണ് സംഘർഷത്തിനിടയാക്കിയതെന്നാണ് വിവരം. പ്രതിഷേധക്കാർ അക്രമത്തിന്റെ വഴിയിലേക്ക് പോകരുതെന്നും പതിനാറാം തീയതി ഇമാമുമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തുമെന്നും ടി.എം.സി അറിയിച്ചു.