കഴിഞ്ഞ ഞായറാഴ്ചയാണ് ജബൽപൂരിൽ, പൊലീസ് നോക്കി നിൽക്കെ, വികാരി ജനറൽ ഫാ. ഡേവിസ് ജോർജ്, രൂപതാ പ്രൊക്യൂറേറ്റർ ഫാ. ജോർജ് തോമസ്, വിശ്വാസികൾ എന്നിവരെ മർദിച്ചത്. മതപരിവർ ത്തനം ആരോപിച്ച്, ബജ്റംഗ്ദൾ പ്രവർത്തകർ മർദിച്ചുവെന്നാണ് ആരോപണം. മർദിച്ചവരെ ചോദ്യംചെയ്യാനോ, കേസെടുക്കാനോ പൊലീസ് ഇതുവരെ തയാറായിട്ടില്ല. ഇതോടെയാണ് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാൻ രൂപത അധികൃതർ ആലോചന തുടങ്ങിയത്. ജബൽപൂരിൽ ചര്‍ച്ചയാവശ്യപ്പെട്ട് ലോക്സഭയില്‍ ഇന്നും പ്രതിപക്ഷം പ്രതിഷേധിച്ചു. ബഹളം ശക്തമായതോടെ സഭ ഒരുമണിക്കൂര്‍ നിര്‍ത്തിവച്ചു.
അതിനിടെ, ജബൽപൂരിൽ ക്രിസ്ത്യാനികൾക്കുനേരെയുണ്ടായ അതിക്രമത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി സുരേഷ് ഗോപി. ചോദ്യംചോദിച്ച മാധ്യമപ്രവർത്തകനോട് പറയാൻ മനസ്സില്ലെന്നും, ഏതാണ് ചാനലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി.
'എല്ലായിടത്തുമുള്ള പ്രശ്നങ്ങളാണ് അവിടെയും ഉണ്ടായത്. ജബൽപൂരിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് നിയമപരമായ നടപടിയെടുക്കും' - സുരേഷ് ഗോപി
സിനിമാതാരത്തോടല്ല, മന്ത്രിയോടാണ് ചോദ്യമെന്നും മിണ്ടാതിരിക്കേണ്ടത് മാധ്യമപ്രവര്‍ത്തകരല്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ മറുപടി.
'സിനിമാതാരം സുരേഷ് ഗോപിയോടല്ല ചോദ്യം, കേന്ദ്രമന്ത്രിയോടാണ്, മറുപടി പറഞ്ഞേ പറ്റൂ. തിരഞ്ഞെടുപ്പുകാലത്ത് സ്വര്‍ണകിരീടവുമായി പള്ളിയില്‍ പോയാല്‍മാത്രം പോരാ’ - വി.ഡി.സതീശന്‍, പ്രതിപക്ഷനേതാവ്
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ വാക്കിന് വിലയില്ലെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ