madurai-arrest

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ വീട്ടിൽ വിളിച്ചുവരുത്തി അധ്യാപിക ഗ്രൂപ്പ് സെക്സ് നടത്തിയ സംഭവത്തിൽ അന്വേഷണം സജീവമാക്കി സൈബർ സെൽ. തമിഴ്നാട്ടിലെ മധുരയിൽ നടന്ന സംഭവം രാജ്യമെങ്ങും ഇപ്പോൾ വലിയ ചർച്ചയാണ്. മൂന്ന് കുട്ടികളെ ഉപയോഗിച്ച് അധ്യാപികയും കാമുകനും ചിത്രീകരിച്ച വിഡിയോ പോൺ സൈറ്റുകൾക്കു വിൽക്കാനാണോ എന്നും അന്വേഷിക്കുന്നുണ്ട്. മൂന്ന് വിദ്യാർഥികളും അധ്യാപികയും തമ്മിലുള്ള അശ്ലീല വിഡിയോ അധ്യാപികയുടെ കാമുകനാണ് പ്രചരിപ്പിച്ചത്. വിഡിയോ വൈറലായതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.

കേസിൽ 42 വയസുള്ള അധ്യാപികയെയും ഇവരുടെ മുപ്പത്തൊൻപതുകാരനായ കാമുകനെയും പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മധുരയിലെ സർക്കാർ സ്കൂളിൽ അധ്യാപികയാണ് ആരോപണവിധേയായ സ്ത്രീ. 2010ൽ വിവാഹമോചിതയായ ഇവർ അതിനുശേഷം ഒരു വ്യവസായിയുമായി പ്രണയത്തിലായി. നിലവിൽ ഇരുവരും ഒരുമിച്ചാണ് താമസമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവർ വാടകയ്ക്കു താമസിക്കുന്ന വീട്ടിലേക്ക‌് വിദ്യാർഥികളെ കൊണ്ടുവന്നാണ് അധ്യാപിക ഗ്രൂപ്പ് സെക്സ് നടത്തിയത്.ഗ്രൂപ്പ് സെക്‌സ് വീഡിയോ രാജ്യാന്തര പോണ്‍ വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്നും സൈബർ സെൽ അന്വേഷിക്കുന്നുണ്ട്. 16 വയസുള്ള മൂന്ന് വിദ്യാർഥികളെയാണ് അധ്യാപികയും കാമുകനും ചേർന്ന് ദൃശ്യങ്ങൾ പകർത്താൻ ഇരയാക്കിയത്. വിഡിയോ ചിത്രീകരിക്കുന്ന വിവരം കുട്ടികൾ അറിഞ്ഞിരുന്നില്ല. 

കാമുകന്റെ സഹായത്തോടെയാണ് ഇവർ വിഡിയോ ചിത്രീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.വിഡിയോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പങ്കുവച്ച എല്ലാവരെയും കണ്ടെത്താൻ ഡിജിപിയുടെ കർശന നിർദ്ദേശമുണ്ടെന്ന് കേസ് അന്വേഷിക്കുന്ന മധുര സൈബർ സെല്ലിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ചില സുഹൃത്തുക്കളുമായി വിഡിയോ പങ്കുവച്ചെന്ന് അധ്യാപികയും കാമുകനും പൊലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കേസിൽ അറസ്റ്റിലായ അധ്യാപികയ്ക്കും കാമുകനുമെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. വിഡിയോ പ്രചരിപ്പിച്ചവരെയും കസ്റ്റഡിയിലെടുക്കുമെന്നും ആവശ്യമെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി.