
മധ്യപ്രദേശിലും ഗുജറാത്തിലും കര്‍ണാടകയിലും ഉത്തര്‍പ്രദേശിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് മുന്നേറ്റം. മധ്യപ്രദേശില്‍ ശിവരാജ്സിങ് ചൗഹാന് അധികാരം ഉറപ്പിക്കുന്നു. ഗുജറാത്തില്‍ രണ്ടും ഛത്തീസ്ഗഢില്‍ ഒന്നും സീറ്റില്‍ കോണ്‍ഗ്രസിന് ലീഡ് ചെയ്യുന്നു.
രാജ്യം ഉറ്റുനോക്കുന്ന മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം അതിനിർണായകമാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജ്യോതിരാധിത്യസിന്ധ്യ പക്ഷക്കാരായ 25 അംഗങ്ങള്‍ കോണ്‍ഗ്രസ്് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍ ഇത്രയധികം സീറ്റുകളില്‍ ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ശിവരാജ്സിങ് ചൗഹാന് ഭരണംനിലനിര്‍ത്താന്‍ എട്ടു സീറ്റുകളില്‍ വിജയം അനിവാര്യമാണ്. സിന്ധ്യയുടെ രാഷ്ട്രീയ ഭാവിയും ഉപതിരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കും. വീണ്ടും അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് കുറഞ്ഞത് 21 സീറ്റ് എങ്കിലും വേണം. ഗുജറാത്തില്‍ എട്ടു സീറ്റുകളിലെയും യു.പിയില്‍ ഏഴ് മണ്ഡലങ്ങളിലെയും ജാര്‍ഖണ്ഡ്, കര്‍ണാടക, ഒഡീഷ, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ രണ്ടുവീതം സീറ്റുകളിലെയും ഛത്തീസ്ഗഡ്, തെലങ്കാന, ഹരിയാന എന്നിവിടങ്ങളില്‍ ഓരോ സീറ്റിലെയും ഫലമാണ് വരാനുള്ളത്.