peter-turkson-robert-sarah-fridolin-ambongo

കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍, കര്‍ദിനാള്‍ റോബര്‍ട്ട് സാറ, കര്‍ദിനാള്‍ ഫ്രിദോലിന്‍ അംബോംഗ

അടുത്ത പോപ്പ് ആരാകും? പലപേരുകളും ഉയരുന്നുണ്ട്. ഇരുണ്ട ഭൂഖണ്ഡത്തില്‍ നിന്നൊരാള്‍ എത്തുമോ? ആഫ്രിക്കയില്‍ നിന്നെങ്കില്‍ ആരാകും  ആഗോള കത്തോലിക്ക സഭയുടെ തലവന്‍? പുതിയ പോപ്പ് ഫ്രാന്‍സിസ് പാപ്പായുടെ പാതകള്‍ പിന്തുടരുമോ? ചോദ്യങ്ങളേറെയാണ്. എന്തായാലും മേയ് ഏഴിനാണ് പേപ്പല്‍ കോണ്‍ക്ലേവ് തുടങ്ങുന്നത്. അതുവരെ കാത്തിരിക്കേണ്ടിവരും. 

ലോകത്തെ ഏറ്റവും നിഗൂഢതയും രഹസ്യാത്മകതയും നിറഞ്ഞതാണ് പുതിയ പോപ്പിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ്. പുറംലോകവുമായി ബന്ധമില്ലാതെ സിസ്റ്റൈന്‍ ചാപ്പലില്‍ വോട്ടവകാശമുള്ള കര്‍ദിനാള്‍മാര്‍ ഒത്തുചേരും.    വോട്ടവകശമുള്ള കര്‍ദിനാള്‍മാര്‍ 135പേരാണ്. ഇിതില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടുന്ന ആള്‍ ആഗോള കത്തോലിക്ക സഭയുടെ പുതിയപോപ്പാകും.  ആഗോള കത്തോലിക്ക സഭയുടെ തലവനായി ഒരു ആഫ്രിക്കക്കാരന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടോ? ഉണ്ട് പക്ഷെ നൂറ്റാണ്ടുകള്‍ക്ക് മുമ്പാണത്.  1500വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഇതുവരെ മൂന്നുപേര്‍ ആഫ്രിക്കയില്‍ നിന്ന് പോപ്പായിട്ടുണ്ട്. 2013ലെ േപപ്പല്‍ കോണ്‍ക്ലേവില്‍ ആഫ്രിക്കയില്‍ നിന്നൊരാള്‍ എത്തുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ലാറ്റിനമേരിക്കയില്‍ നിന്നാണ് അന്ന് പോപ്പിനെ കണ്ട‌െത്തിയത്. ഇക്കുറിയും ആഫ്രിക്കിയില്‍ നിന്നൊരു പോപ്പ് വരുമെന്ന ചര്‍ച്ച സജീവമാണ്. 2013നെ അപേക്ഷിച്ച് യൂറോപ്പിന്റെ മേധാവിത്വം കുറവാണ്. 2013ല്‍ 50ശതമാനം യൂറോപ്യന്മാരുണ്ടായിരുന്നെങ്കില്‍ ഇക്കുറി അത് 39ശതമാനമായി കുറഞ്ഞു. ഇക്കുറി ആഫ്രിക്കയില്‍  നിന്ന് 18പേര്‍ പേപ്പല്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.

ആഫ്രിക്കയില്‍ നിന്നെങ്കില്‍ അത് ആരാകും?

 ആഫ്രിക്കയില്‍ നിന്നെങ്കില്‍ ഏറ്റവും സജീവമായി കേള്‍ക്കുന്ന പേര് 76കാരനായ പീറ്റര്‍ ടര്‍ക്സണിന്റേതാണ്. ഘാനയില്‍ നിന്നുള്ള ആദ്യ കര്‍ദിനാള്‍. പിതാവ് ആശാരിയായിരുന്നു. പത്തുമക്കളില്‍ നാലാമനാണ്.  2013ല്‍ പോപ്പ് ആകുമെന്ന് പലരും പ്രവചിച്ചത് ഘാനയില്‍ നിന്നുള്ള കര്‍ദിനാള്‍ ടര്‍ക്സണെ ആണ്. 2003ല്‍ ജോണ്‍ പോള്‍ രണ്ടാമനാണ് പീറ്റര്‍ ടര്‍ക്സണെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. 2005ലെയും 2013ലെയും പേപ്പല്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു.കര്‍ദിനാള്‍മാരിലെ യാഥാസ്ഥിതികനായിട്ടാണ് ഗിറ്ററിസ്റ്റ് കൂടിയായ ഈ കര്‍ദിനാള്‍ അറിയപ്പെടുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ ശൈലിയില്‍ നിന്ന് മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്സണനെ തിരഞ്ഞെടുക്കും. 

ഗിനിയില്‍ നിന്നുള്ള റോബര്‍ട്ട് സാറയാണ് ആഫ്രിക്കയില്‍ നിന്ന് മാര്‍പാപ്പയാകുമെന്ന് പ്രവചിക്കുന്ന മറ്റൊരു കര്‍ദിനാള്‍.  യാഥാസ്ഥികനാണ്. ഫ്രാന്‍സിസ് പാപ്പയുടെ ശൈലിയെ തുറന്ന് എതിര്‍ത്തയാളാണ്. ഒപ്പം യൂറോപ്യന്‍മാര്‍ക്കുംഅമേരിക്കക്കാര്‍ക്കും പ്രിയങ്കരനാണ് കര്‍ദിനാള്‍ റോബര്‍ട്ട് സാറ. ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനിഷ്,ഫ്രഞ്ച് ഭാഷകളില്‍ വൈദഗ്ധ്യമുണ്ട്.  2010ല്‍ ബെനഡിക്ട് പതിനാറാമനാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. സ്വവര്‍ഗ വിവാഹവും ഗര്‍ഭഛിദ്രവും എതിര്‍ക്കുന്ന ഗിനിയില്‍ നിന്നുള്ള കര്‍ഷകരുടെ മകനായ റോബര്‍ട്ട് സാറ. 

മൂന്നമതായി ആഫ്രിക്കയില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത് ഫ്രിദോലിന്‍ അംബോംഗയുടെ പേരാണ്. കോംഗോയില്‍ നിന്നുള്ള കര്‍ദിനാള്‍ ആണ്് 65കാരനായ അംബോംഗോ. ഫ്രാന്‍സിസ് പാപ്പയാണ് അംബോംഗയെ കര്‍ദിനാള്‍ ആയി ഉയര്‍ത്തിയത്. കപ്പൂച്ചിന്‍ സഭാംഗമാണ്. യാഥാസ്ഥിതികനായ അംബോംഗോ LGBTQ ദമ്പതികളെ ആശീര്‍വദിക്കണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ നിലപാടുകള്‍ക്ക് എതിരായിരുന്നു. ദിസ് ടൈം ഫോര്‍ ആഫ്രിക്ക ആണോ എന്നറിയാന്‍ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. 

ENGLISH SUMMARY:

Who will be the next Pope? Many names are being discussed. Will a leader emerge from the Dark Continent? If the next Pope is from Africa, who will it be to lead the global Catholic Church? Will the new Pope follow in the footsteps of Pope Francis? Questions are many, but answers will have to wait until May 7, when the Papal Conclave officially begins.