pope-francis-death-stroke-heart-attack-vatican-meeting

ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിൽ വത്തിക്കാൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് മരണകാരണമെന്ന് വത്തിക്കാൻ അറിയിച്ചു. മാർപാപ്പയുടെ ഭൗതികശരീരം വത്തിക്കാനിലെ കാസ സാന്താ മാർത്താ ചാപ്പലിൽ സൂക്ഷിക്കും. കർദിനാൾ കെവിൻ ഫാരലിന്റെ നേതൃത്വത്തിൽ രാത്രി 11.30ന് ചടങ്ങുകൾ നടക്കും. ഇന്ന് വത്തിക്കാനിൽ കർദിനാൾമാരുടെ യോഗം ചേരും. മറ്റന്നാൾ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനം ഉണ്ടാകും.

ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തും. നാളെയും മറ്റന്നാളും സംസ്കാര ദിനത്തിലും ദുഃഖാചരണം ഉണ്ടാകും. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികൾ ഉണ്ടാകില്ല.

ENGLISH SUMMARY:

The Vatican has confirmed that Pope Francis died due to a stroke and heart attack. His body will be placed at Cas Santa Marta Chapel, and Cardinals will meet today. Three days of national mourning have been declared, with flags at half-mast and cancellation of official celebrations.