child-cry

AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം

TOPICS COVERED

ഡേ കെയറിൽ നോക്കാനേൽപ്പിച്ച കുഞ്ഞിനെ ഡ്രെയ്നേജ് വൃത്തിയാക്കുന്ന ദ്രാവകം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവനക്കാരിക്ക് 25 വർഷം തടവ്. മിറിയം ഷൂവാൻ എന്ന 30 കാരിയായ ഡേ കെയർ ജീവനക്കാരിയെയാണ് കോടതി 25 വർഷം തടവിന് വിധിച്ചത്. ബേബി ലിസയെന്ന കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഫ്രഞ്ച് കോടതിയുടേതാണ് വിധി. ഡേ കെയറിൽ ബേബി ലിസയെ പിതാവ് നോക്കാൻ ഏൽപ്പിച്ച് മടങ്ങിയതിന് തൊട്ടുപിന്നാലെ കുഞ്ഞ് കരഞ്ഞതോടെയാണ് കരച്ചിൽ നിർത്താൻ ഡ്രെയ്നേജ് വൃത്തിയാക്കുന്ന ദ്രാവകം കലക്കി കുടിപ്പിച്ചത്. കീടനാശിനി ഉള്ളിൽ ചെന്നതിനെ തുടർന്നാണ് കുഞ്ഞ് കൊല്ലപ്പെട്ടത്. 

എന്നാല്‍ കുഞ്ഞിനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി കോടതിയിൽ വ്യക്തമാക്കി. എന്നാൽ തികഞ്ഞ ബോധ്യത്തോടെയാണ് പ്രതി കുഞ്ഞിന് ക്ലീനിങ് ദ്രാവകം കലക്കി കൊടുത്തതെന്ന് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി .2022 ഒക്ടോബർ 22നാണ് ലിസയുടെ പിതാവ് കുഞ്ഞിനെ നോക്കാനായി ഡേ കെയറിൽ കൊണ്ടുവന്നത്. ആ സമയത്ത് പ്രതി തനിച്ചായിരുന്നു. കുറച്ചു സമയത്തിന് ശേഷം മക്കളെ ആക്കാനായെത്തിയ മറ്റ് രണ്ട് അമ്മമാരാണ് ബേബി ലിസ ഛർദ്ദിക്കുന്നതായും ജീവനക്കാരി പരിഭ്രാന്തിയോടെ നിൽക്കുന്നതും കണ്ടത്. വയറിനുള്ളിൽ ഭൂരിഭാഗവും പൊള്ളിപ്പോയ ബേബി ലിസ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണപ്പെട്ടത്. 

ENGLISH SUMMARY:

In a tragic case of cruelty, a 30-year-old daycare worker, Miriam Shuwan, was sentenced to 25 years in prison by a French court for causing the death of a baby named Liza. The infant had been left in the care of the daycare by her father. Shortly after, when the baby started crying, the worker allegedly mixed a drainage cleaning chemical and forcefully gave it to the baby, believing it would stop the crying. The harmful substance, which contained insecticides, led to the infant's death. The court's verdict has brought some closure to the heartbreaking case.