വീണ്ടും വിവാദ വിഡിയോയുമായി നടന്‍ ബാല. കരുതിക്കൂട്ടി കൂട്ടായ ആക്രമണമാണ് തനിക്കെതിരെ നടന്നതെന്നു തെളിയിക്കുന്ന റിപ്പോർട്ട് ലഭിച്ചെന്നും താൻ മനസ്സിൽ വിചാരിക്കാത്തൊരാളും കാശിനുവേണ്ടി തനിക്കെതിരെ പ്രവർത്തിച്ചെന്നും നടന്‍ വെളിപ്പെടുത്തി. അവരുടെ പേര് പറയാൻ സാധിക്കില്ലെന്നും തന്‍റെ വാക്കുകളായിരുന്നു ശരിയെന്ന് ഇപ്പോൾ തെളിഞ്ഞെന്നും ബാല വിഡിയോയിലൂടെ പറഞ്ഞു.
വിഡിയോയിക്ക് എതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ‘രാജ്യത്തെ ജവാന്മാർ അതിർത്തിയിൽ പോരാടിക്കോണ്ടിരിക്കുമ്പോഴാ നീയും നിന്‍റെ കോകിലയും എണീറ്റ് പോടോ, നിങ്ങളുടെ കുടുംബപുരാണം നിർത്തി പോകാമോ പ്ലീസ്, കാട്ട്പോത്തിനെ വെല്ലുന്ന തൊലിക്കട്ടി തന്നെ, രാജ്യം നേരിടുന്ന പ്രശ്നങ്ങൾ അറിയില്ലെ, അപ്പോൾ വിഡിയോ’, എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍
ബാലയുടെ വാക്കുകള്‍
‘എല്ലാവർക്കും സുഖമാണോ, കോകിലയാണ് ഈ വിഡിയോ എടുക്കുന്നത്. കുറച്ചുദിവസം നമ്മൾ മിണ്ടിയില്ല, എല്ലാവരും നന്നായിരിക്കട്ടെ, നമുക്ക് ദ്രോഹം ചെയ്തവരും നന്നായിരിക്കട്ടെ. നമുക്കെതിരെ എത്ര കേസുകൾ തുടർച്ചയായി വന്നു. ഒരു കുഴപ്പവുമില്ല. ഞാൻ പണ്ടേ ഒരുകാര്യം പറഞ്ഞിരുന്നു. ഇതൊരു കൂട്ടായ ആക്രമണമാണ്, കാശിനു വേണ്ടിയാണെന്നും പറഞ്ഞിരുന്നു. മൂന്നാം തിയതി ഒരുകാര്യം കണ്ടപ്പോൾ തകര്‍ന്നുപോയി. ഒരിക്കലും വിചാരിച്ചില്ല, പക്ഷേ പേരു പറയാൻ പറ്റില്ല, അവരും കാശിനു വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായിരുന്നു. പക്ഷേ ആ റിപ്പോർട്ട് ആരെയും എടുത്തു കാണിച്ച് കുറ്റപ്പെടുത്താന്‍ ഇല്ല. നമ്മൾ കഷ്ടപ്പെട്ട് വിയർത്ത് കാശ് ഉണ്ടാക്കിയിട്ടുേവണം എല്ലാവരെയും സഹായിക്കാൻ, അല്ലാതെ മറ്റുള്ളവന്റെ സ്വത്ത് കട്ടിട്ടാകരുത്. അത് വലിയ പാപമാണ്’