image: Facebook

image: Facebook

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ വെളിപ്പെടുത്തലുമായി നിര്‍മാതാവ് ഹസീബ് മലബാര്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് നിര്‍മാതാവിന്‍റെ വെളിപ്പെടുത്തല്‍. പുലര്‍ച്ചെ മൂന്ന് മണിക്ക് ഫോണില്‍ വിളിച്ചുണര്‍ത്തി കഞ്ചാവ് കിട്ടിയേ പറ്റുകയുള്ളൂവെന്ന് പറഞ്ഞുവെന്നും പരിഹാരം ഉണ്ടാകില്ലെന്നതിനാല്‍ താന്‍ പരാതിപ്പെട്ടില്ലെന്നും ഹസീബ് മലബാര്‍ കുറിച്ചു. 'നമുക്ക് കോടതിയില്‍ കാണാം'  എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്. സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്ത ചിത്രം ഈ മാസം തിയറ്ററുകളിലെത്തും.

അതിനിടെ കേരള പൊലീസിന്‍റെ ലഹരി വിരുദ്ധ സേന ഡാന്‍സാഫിന്‍റെ പരിശോധനയ്ക്കിടെ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്നിറങ്ങിയോടി നടന്‍ ഷൈന്‍ ടോം ചാക്കോ. ഷൈനൊപ്പമുണ്ടായിരുന്നവരും കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ മൂന്നാം നിലയിലെ 314–ാം മുറിയില്‍ നിന്നിറങ്ങിയോടി. ഹോട്ടലില്‍ ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസെത്തിയത്. എന്നാല്‍ മുറി പരിശോധിച്ച പൊലീസിന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് രണ്ടാം നിലയില്‍ നിന്ന് ചാടിയ ഷൈന്‍ സ്വിമ്മിങ് പൂളിലേക്ക് ചാടിയാണ് കടന്നത്. അവിടെ നിന്ന് ഹോട്ടലിന്‍റെ കോണിപ്പടികളിലൂടെ ഓടിയിറങ്ങി രക്ഷപെടുകയായിരുന്നു. 

സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന നടിയുടെ പരാതിയില്‍ താരത്തില്‍ നിന്ന് സിനിമ സംഘടനകള്‍ വിശദീകരണം തേടിയിരുന്നു. നടനെതിരെ അടിയന്തരമായി സംഘടനാ നടപടിയുണ്ടാകുമെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി. നിലവിലെ പ്രൊജക്ടുകള്‍ നടക്കുമെന്നും പുതിയ പ്രൊജക്ടുകളില്‍ സഹകരിപ്പിക്കണോ എന്ന് കമ്മിറ്റി തീരുമാനിക്കുമെന്നും ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു. 

ENGLISH SUMMARY:

Producer Haseeb Malabar alleges that actor Sreenath Bhasi called him at 3 AM asking for ganja during the shoot of their film 'Namukku kodathiyil Kaanam'. He claims he did not file a complaint due to the lack of a solution.