prithvi-raj

TOPICS COVERED

എമ്പുരാന്‍ വിവാദങ്ങള്‍ക്ക് പിന്നാലെ നിറഞ്ഞ സദസില്‍ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങി പൃഥ്വിരാജ്. വിവാദങ്ങളെക്കുറിച്ച് പരാമ‍ര്‍ശിക്കാതെ ആടുജീവിതത്തിലെ പ്രകടനത്തിലൂടെ മൂന്നാം തവണയും പുരസ്കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിച്ചു പൃഥ്വിരാജ്. 

54–ാമത് ചലച്ചിത്ര പുരസ്കാര വേദിയിലെ എല്ലാ കണ്ണുകളും പൃഥ്വിരാജിലായിരുന്നു. ചടങ്ങിന് നേരത്തെ എത്തിയ പൃഥ്വിരാജ് മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയ ഊ‍ര്‍വശിക്ക് അടുത്ത് ഇരുപ്പുറപ്പിച്ചു. സംവിധായകന്‍ ബ്ളെസിയും മറ്റ് അണിയറ പ്രവ‍ര്‍ത്തകരും ആടുജീവിതത്തിന്റെ വിവിധ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ കയ്യടിച്ച് പ്രോത്സാഹനം. 

ചടങ്ങിലെ അവസാന അവാ‍ര്‍ഡ് ഏറ്റുവാങ്ങാന്‍ പ്രൃഥിരാജ് ഏഴുന്നേറ്റപ്പോള്‍ സദസ് ആ‍ര്‍ത്തിരമ്പി.  ഷാജി എന്‍ കരുണിന് ജെ.സി. ഡാനിയേല്‍ പുരസ്കാരം വിതരണം ചെയ്ത ചടങ്ങില്‍ സെല്ലുലോയിഡില്‍ അഭിനയിച്ചതും അതിന് അംഗീകാരം ലഭിച്ചതും ഓ‍ര്‍മിച്ചു പൃഥ്വിരാജ്.  പ്രസംഗം കഴിഞ്ഞ് വേദിയിലിരുന്ന പൃഥ്വിക്ക് അരികിലേക്ക് വരാന്‍ മന്ത്രിമാര്‍ മറ്റൊരു വിശിഷ്ടവ്യക്തിയെ ക്ഷണിച്ചു. അമ്മ മല്ലിക സുകുമാരനെ.

ENGLISH SUMMARY:

Amid the ongoing Empuraan controversy, actor Prithviraj received the Kerala State Film Award for Best Actor in front of a packed audience. Without addressing the controversy, he expressed his happiness at winning the award for the third time, this time for his performance in Aadujeevitham.