stateaward

നിശാന്ധിയില്‍ സ്വര്‍ണത്തിളക്കത്തോടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി പൃഥ്വിരാജും ബ്ലസിയും ആടുജീവിതം സിനിമയിലെ അണിയറപ്രവര്‍ത്തകരും.  സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ഷാജി എന്‍.കരുണ്‍ മുഖ്യന്ത്രി പിണറായി വിജയനില്‍ നിന്ന് ഏറ്റുവാങ്ങി. മലയാള സിനിമയുടെ കലാപരമായ ഉന്നതിക്ക് ഏറെ സംഭാവനകള്‍ നല്‍കിയ ചലച്ചിത്രകാരനാണ് ഷാജി എന്‍.കരുണ്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

സംസ്ഥാനത്തെ സമ്മുന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ പുരസ്കാരം ഷാജി എന്‍.കരുണിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ചതോടെയാണ് അവാര്‍ഡ് വിതരണത്തിന് തുടക്കമായത്. ഷാജി എന്‍. കരുണ്‍ ആദ്യമായി സംവിധാനം ചെയ്ത പിറവി മുതലുള്ള ചിത്രങ്ങളെക്കുറിച്ച് മുഖ്യമന്ത്രി എടുത്തുപറഞ്ഞു.

തുടര്‍ന്ന് ആടുജീവിതം എന്ന സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവരുടെ ഘോഷയാത്ര. മികച്ച സംവിധായകനും നടനും ഉള്‍പ്പടെ എട്ടുപുരസ്കാരങ്ങള്‍ ബ്ലസിയും കൂട്ടരും ഏറ്റുവാങ്ങി. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ മികച്ച നടിയായ ഉര്‍വശിക്ക് ഇത് നാലാം സംസ്ഥാന പുരസ്കാരം. മികച്ച ചിത്രമായ കാതല്‍ ദി കോറിന്   ഉള്‍പ്പടെ മറ്റുപുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു, ആദ്യമായി സംസ്ഥാന പുരസ്കാരം നേടിയ വിദ്യാധരന്‍ മാസ്റ്ററും വിജയരാഘവും അവാര്‍ഡുദാനച്ചടങ്ങിന് മാറ്റുകൂട്ടി.

ENGLISH SUMMARY:

In a glittering State Film Awards ceremony held at night, Prithviraj, Blessy, and the crew of Aadujeevitham received top honours. Renowned filmmaker Shaji N. Karun was presented with the award for Lifetime Achievement by Chief Minister Pinarayi Vijayan, who lauded his significant artistic contributions to Malayalam cinema.