കാല്‍നടക്കാരുടെ സഞ്ചാര സ്വാതന്ത്യം നിേഷധിക്കുന്ന കൊച്ചിയിലെ നഗരനിരത്തുകളെ കുറിച്ചുളള എന്‍റെ വാര്‍ത്തയാണ് ഇനി. കൊച്ചിയില്‍ ഉപരിപഠനത്തിനെത്തിയ കോളജ് വിദ്യാര്‍ഥിനി ലിലിയ സാറ എബ്രഹാം തയാറാക്കിയ എന്‍റെ വാര്‍ത്തയിലേക്ക്. സീബ്രാലൈനും പുല്ലുവില.
ഒരു മാസം മുമ്പാണ് ഞാന്‍ കൊച്ചി മഹാനഗരത്തിലെത്തിയത്. വിസ്മയങ്ങളുടെ നഗരം. പഷെ, ഞാന്‍ വലഞ്ഞുപോയത് റോഡിലെ തിരക്കിലാണ്. വാഹനങ്ങള്‍ തിരക്കിട്ട് പായുന്നത് നോക്കി റോഡ് മുറിച്ചുകടക്കാനാവാതെ പലവട്ടം റോഡരികില്‍ അന്പരന്ന് നിന്നിട്ടുണ്ട്. റോഡ് മുറിച്ചുകടക്കാന്‍ ഞങ്ങള്‍ കാല്‍നടക്കാര്‍ പെടുന്ന പാടിനെ കുറിച്ച് ആരും ഓര്‍ക്കാറില്ല. റോഡു മുറിച്ചു കടക്കുന്നതു പോട്ടെ. നന്നായൊന്ന് നടന്നു പോകാന്‍ പറ്റുന്ന നടപ്പാതപോലുമില്ല മെട്രോ നഗരത്തില്‍.
ഉളള നടപാതകളിലാകട്ടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് നിറച്ചിരിക്കുന്നു. തിരക്കുളള കവലകളില്‍ കാല്‍നടക്കാര്‍ക്കായി സീബ്രലൈന്‍ വേണമെന്നൊക്കെ നിയമമുണ്ടെങ്കിലും നഗരത്തില്‍ മിക്കയിടങ്ങളിലും അതൊന്നും കടലാസില്‍ നിന്ന് റോഡിലേക്കെത്തിയിട്ടില്ല. നഗരത്തിലെ ട്രാഫിക് സിഗ്നലുകള്‍ പോലും ഞങ്ങള്‍ കാല്‍നടക്കാര്‍ക്കു മുന്നില്‍ കണ്ണുതുറക്കാറില്ല.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.