E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 06:42 AM IST

Facebook
Twitter
Google Plus
Youtube

ഉരുളേണ്ടിവരും മുരളിക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോ അക്കാദമിയില്‍ കെ മുരളീധരന്‍ വീണ്ടുമെത്തി. പണ്ട് നിയമം പഠിക്കാന്‍ വന്നതാണ്. പഠിച്ചോ പാസായോ എന്നൊന്നും അന്വേഷിക്കുന്നില്ല. ഏതായാലും കോട്ടൊന്നുമിട്ട് കോടതി വരാന്തയില്‍ കണ്ടവരില്ല. ഇത്തവണ വന്നിരിക്കുന്നത് നിരാഹാരം കിടക്കാനാണ്. നിരാഹാരം കിടന്നാല്‍ തടി കേടാകുമെന്ന് ഉറപ്പാണ്. പക്ഷേ കിടന്നില്ലെങ്കില്‍ മുരളീധരന്റെ രാഷ്ട്രീയ ആരോഗ്യം വല്ലാതെ മോശമാകും. കാരണം സമരം തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപിയാണ് സ്കോര്‍ ചെയ്യുന്നത്. ആരും ചിന്തിക്കുന്നതിനു മുമ്പ് തന്നെ അവരുടെ വി മുരളീധരന്‍ വന്ന് നിരാഹാരവും കിടന്നു. കുമ്മനവും സുരേന്ദ്രനും സംഘവും മുഴുവന്‍ ഇപ്പോള്‍ ഊണും ഉറക്കവും കുളിയും തേവാരവുമൊക്കെ ലോ അക്കാദമിയിലാണ്. എല്‍ഡിഎഫ് സെല്‍ഫ് ഗോളടിക്കുകയും യുഡിഎഫ് പന്ത് പാസ് ചെയ്ത് നില്‍ക്കുകയും ചെയ്യുന്ന കണ്ട് ഇറങ്ങി ഗോളടിച്ചെന്നേ ഉള്ളു. ഇനിയും പക്ഷേ കെ മുരളീധരന് നോക്കി നില്‍ക്കാന്‍ പറ്റില്ല. സ്വന്തം മണ്ഡലമാണ്. അതുകൊണ്ട് നിരാഹാരമെങ്കില്‍ നിരാഹാരം 

തെന്നല ബാലകൃഷ്ണപിള്ളയെ കൊണ്ട് തന്നെ നിരാഹാര സമരം ഉല്‍ഘാടനം ചെയ്യിച്ചതിലും കാര്യമുണ്ട്. തെന്നലച്ചേട്ടനെ ഈയിടെയായി വല്ല കല്യാണത്തിനും പാലുകാച്ചലിനുമൊക്കെ ക്ഷണിക്കുമെന്നല്ലാതെ കോണ്‍ഗ്രസുകാര്‍ ആരും രാഷ്ട്രീയ സംഗതികള്‍ ഉല്‍ഘാടനം ചെയ്യാനൊന്നും അങ്ങനെ വിളിക്കാറില്ല. മുരളീധരന്‍ അദ്ദേഹത്തെ കൊണ്ടു വന്നത് വേറൊരു കാരണം കൊണ്ടാകണം. മുമ്പ്, മുരളീധരന്‍ കെപിസിസി പ്രസിഡന്റായത് തെന്നലെ ആ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടായിരുന്നു. ചവിട്ടിപ്പുറത്താക്കിയെന്നൊക്കെയാണ് രാജ്മോഹന്‍ ഉണ്ണിത്താനെപ്പോലുള്ള ശത്രുക്കള്‍ ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്. ആ ക്ഷീണം ഒന്ന് മാറ്റാനായിരിക്കും. 

മുരളീധരന്‍ ലോ അക്കാദമിയില്‍ പട്ടിണി കിടക്കുമ്പോള്‍ വേറൊരു കൗതുകമുണ്ട്. ഈ അക്കാദമിക്ക് സര്‍ക്കാര്‍ ഭൂമി അനധികൃതമായി ലഭിച്ചു എന്നാണല്ലോ ഒരാക്ഷേപം. ഇതാരാണ് തിരുവനന്തപുരം പട്ടണത്തിന്റെ കണ്ണായ സ്ഥലത്ത് പത്ത് പതിമൂന്ന് ഏക്കര്‍ ഭൂമി ചുമ്മാ ഈ സ്വകാര്യ കോളജിന് കൊടുത്തത് എന്ന് അന്വേഷിച്ചാല്‍ ആ അന്വേഷണം പോയി നില്‍ക്കുക കെ മുരളീധരന്റെ വീട്ടിലാണ്. എന്നുവച്ചാല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു ആ ഭൂദാന പ്രസ്ഥാനം അരങ്ങേറിയത്. ഇപ്പോള്‍ മുരളി പട്ടിണി കിടക്കുന്നതോ അച്ഛന്‍ കൊടുത്ത ഭൂമി തിരിച്ചു പിടിക്കണം എന്ന ആവശ്യവുമായിട്ടും. മുരളിക്ക് എന്തായാലും വല്ല ന്യായവും പറയാനുണ്ടാകും. കരുണാകരന്റെ മോനല്ലേ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :