E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:32 PM IST

Facebook
Twitter
Google Plus
Youtube

മുന്നണിയിൽ കീരീം പാമ്പും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിഷയം ഇന്നും ലോ അക്കാദമി തന്നെയെങ്കിലും കാര്യങ്ങള്‍ പുതുതായി പലതുണ്ട്. ഏറ്റവും വലിയ ട്വിസ്റ്റെന്ന് പറഞ്ഞാല്‍ ഇപ്പോള്‍ സീനില്‍ സിപിഎമ്മും സിപിഐയുമാണെന്നതാണ്. സിപിഎം ആഗ്രഹിച്ചിരുന്നത് എസ്എഫ്ഐ സമരം നിര്‍ത്തുകയും സിപിഎം മാനേജ്മെന്റിനെ പിന്താങ്ങുകയും ചെയ്യുന്നതോടെ മുന്നണിയിലെ സഹജീവിയായ സിപിഐയും അതനുകരിക്കുമെന്നാണ്. സിപിഐക്ക് സ്വന്തമായി ചാനലും അതില്‍ കുക്കറി ഷോയും ഇല്ലാത്ത കൊണ്ടാണോ എന്നറിയില്ല അവര്‍ ഈ പ്രശ്നത്തില്‍ ലക്ഷ്മി നായര്‍ക്കൊപ്പമല്ല. എന്നാല്്‍ പിന്നെ മിണ്ടാതിരിക്കുകയെങ്കിലും വേണം. ഇതങ്ങനല്ല. സിപിഐയുടെ പാര്‍ട്ടി സെക്രട്ടറി മുതല്‍ ബ്രാഞ്ച് സെക്രട്ടറി വരെയുള്ളവര്‍ സമരപ്പന്തലില്‍ പോയി ഐക്യദാര്‍ഡ്യം പറയുകയും സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. ലോ അക്കാദമിയെ കെട്ടുകെട്ടിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന നില സ്വീകരിച്ചു സിപിഐ 

കുറേ നാളിനു ശേഷമാണ് പിണറായിയുടെ ഒരു കൊള്ളാവുന്ന പ്രസംഗം കേള്‍ക്കാന്‍ പറ്റിയത്. ഒരു ശത്രു മനസിലുണ്ടെങ്കിലേ പിണറായി വേദിയില്‍ തകര്‍ക്കു. ഇതോടെ സംഭവിക്കുന്ന മറ്റൊരു കാര്യമുണ്ട്. തന്‍റെ ശത്രുവിന്റെ ശത്രു പിണറായിയുടെ ഏറ്റവും ഉറ്റ മിത്രമായങ്ങ് മാറും. എന്നുവച്ചാല്‍ ലോ അക്കാദമിയുടെ ഭൂമി സര്‍ക്കാരിന് തിരിച്ചു തരാമെന്ന് നാരായണന്‍ നായരും ലക്ഷ്മി നായരും വന്നു പറഞ്ഞാലും പിണറായി ഇനി സമ്മതിക്കില്ല.ഈ പ്രശ്നത്തില്‍ ലോ അക്കാദമി മാനേജ്മെന്റ് വിജയിക്കേണ്ടത് ഇപ്പോള്‍ പിണറായുടെ ആവശ്യമായിക്കഴിഞ്ഞിരിക്കുന്നു. 

ഇങ്ങനെ കാര്യങ്ങള്‍ സിപിഎം സിപിഐ തര്‍ക്കമായി മാറിയതോടെ ബാക്കി സമര കലാകാരന്‍മാര്‍ തല്‍ക്കാലം സീനിനു പുറത്താണ്. കെ മുരളീധരും വിവി രാജേഷുമൊക്കെ എന്തിനോ വേണ്ടി പട്ടിണി കിടക്കുന്നുണ്ട്. പിണറായി തന്റെ കൊച്ചി പ്രസംഗത്തില്‍ ലക്ഷ്യം വച്ചത് സിപിഐയെ ആയിരുന്നോ എന്ന കാര്യത്തില്‍ എന്തെങ്കിലും സംശയമുണ്ടായിരുന്നവര്‍ക്ക് ഇന്ന് ജനയുഗം പത്രം കണ്ടതോടെ അത് മാറിക്കിട്ടി. ജനയുഗമൊക്കെ ഈ യുഗത്തിലുമുണ്ടെന്നറിയുന്നത് ഇതുപോലൊക്കെ വല്ലതും സംഭവിക്കുമ്പോഴാണ്. എഡിറ്റ് പേജില്‍ രണ്ടു മുട്ടന്‍ ലേഖനങ്ങളാണ് പിണറായിക്കെതിരെ വന്നത്. ഇത് കണ്ട് ഏറ്റവുമധികം കോപം വന്നത് ഇപി ജയരാജനും. ദേശാഭിമാനി കുറേക്കാലമായി ചുമന്ന ഇപിക്ക് പത്രധര്‍മത്തെക്കുറിച്ച് ചില ധാരണയൊക്കെയുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :