തിരുവനന്തപുരം ലോകോളജില്‍ ഇന്നലെ രാത്രി എസ്എഫ്ഐക്കാരും കെഎസ്‍യുക്കാരും തമ്മില്‍ പൊരിഞ്ഞ അടിയായിരുന്നു. അക്കാര്യം പറഞ്ഞ് ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ അതിലും വലിയ അടി. ലോകോളജില്‍ കെഎസ്‍യുക്കാര്‍ക്ക് കാര്യമായി കിട്ടി. സഭയിലും സമാനമായിരുന്നു. അടികിട്ടിയെന്ന പരാതി പറയാന്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ അവിടെനിന്നും നാലെണ്ണം കിട്ടിയ പ്രതീതി. അടിവീഴും എന്നുറപ്പായതിനാല്‍ സതീശന്‍ ജാഗ്രതയിലാണ് തുടങ്ങിയത്. പിണറായി ഇപ്പോള്‍ എസ്എഫഐയെ വിമര്‍ശിക്കും എന്ന് സതീശന്‍ പ്രതീക്ഷിച്ചോ എന്നറിയില്ല. പ്രതീക്ഷിച്ചാണ് ഇത് പറഞ്ഞതെങ്കില്‍ ഒരു ഉപദേശം തരാം. വെറുതെ നിയമസഭയുടെ സമയം പാഴാക്കരുത്. ഇനി പിണറായി സ്റ്റൈല്‍ കേള്‍ക്കാനാണ് വന്നതെങ്കില്‍ ആയിക്കോളൂ. എന്തായാലും പിണറായി വന്നത് എസ്എഫ്ഐക്കുള്ള താമ്രപത്രവുമായാണ്.
പെണ്‍കുട്ടി ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടതിനെക്കുറിച്ചായിരുന്നു സംസ്ഥാന ആഭ്യന്തരവകുപ്പു മന്ത്രിയോട് ചോദ്യം. എന്നാല്‍ എസ്എഫ്ഐക്കാരിലല്ല ആ വിഷയം ഉന്നയിച്ച സതീശനിലാണ് പിണറായി വിജയന്‍ കുറ്റം കണ്ടത്. എതിരാളിയെ ആക്ഷേപിച്ച് മിണ്ടാതാക്കുന്ന പരിപാടിയില്‍ പരീശീലനം പിണറായി എവിടെനിന്നാണ് നേടിയതെന്നറിയില്ല. കഴിഞ്ഞ ദിവസം ആ പാവം രമേശ് ചെന്നിത്തലക്കെതിരെ സ്ഥിരം ഇറക്കിയിരുന്ന നമ്പറാണ്. എന്നാല്‍ സതീശന്‍ രമേശല്ല. എന്നിട്ടും മുഖ്യന്‍ വിട്ടില്ല. കാണാം തിരുവാ എതിർവാ.