പിണറായി ഭക്തനായിരുന്ന പത്മകുമാർ ഇപ്പോൾ അയ്യപ്പഭക്തൻ

devaswam-board-thiruva
SHARE

യുവതീപ്രവേശന വിധിക്കുപിന്നാലെ നിലക്കലിലും പമ്പയിലും സന്നിധാനത്തും ഉണ്ടായ തമ്മിലടിയേക്കാള്‍ വലുതാണ് ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ നടക്കുന്നത്. കടുത്ത പിണറായി ഭക്തനായിരുന്ന പത്തനംതിട്ടക്കാരന്‍ എ പത്മകുമാറിനെ അയ്യപ്പ ഭക്തനാക്കാന്‍ കഴിഞ്ഞു എന്നതാണ് സുപ്രീംകോടതി വിധിയുടെ വലിയ നേട്ടം. ദേവസ്വം കമ്മിഷണര്‍ എന്‍ വാസു പത്മകുമാര്‍ അറിയാതെ ചില കരുക്കള്‍ നീക്കി എന്നതാണല്ലോ ഇപ്പോളത്തെ വിവാദ വിഷയം. എന്നാല്‍ അങ്ങനെ ഒരു വിഷയം ദേവസ്വം ബോഡിലെന്നല്ല കേരളത്തില്‍ത്തന്നെയില്ലെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്. അരിയാഹാരം കഴിക്കാത്തവര്‍ക്കായുള്ളതാണ് ഈ പറയുന്നത്. 

ദേവസ്വം മന്ത്രി അഭംഗുരം തുടര്‍ന്നോളൂ. അതല്ല പ്രശ്നം. പ്രശ്നങ്ങള്‍ ഉണ്ടോ എന്നതാണ് . ഇനി അങ്ങനെ നമ്മള്‍ ചോദിക്കുന്നതാണ് പ്രശ്നമെങ്കില്‍ ദേവസ്വം പ്രസിഡന്‍റ് പത്മകുമാറിനോട് ചോദിക്കാം. അല്ല പ്രസിഡന്‍റേ ശരിക്കും പ്രശ്നമുണ്ടോ.

അതെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. എന്നുവച്ചാല്‍ നിലവില്‍ ചിലതുണ്ട് എന്നു സാരം. അപ്പോള്‍തല്‍ക്കാലം കടകംപള്ളിയെയല്ല മാധ്യമങ്ങളെയാണ് വിശ്വസിക്കേണ്ടത് എന്ന്. ശരിക്കും സംഗതി ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്. പുനപരിശോധനാ ഹര്‍ജി, സാവകാശ ഹര്‍ജി. മുഖ്യമന്ത്രി ദേവസ്വം മന്ത്രി ദേവസ്വം പ്രസിഡന്‍റ് ദേവസ്വം കമ്മീഷണര്‍. പാര്‍ട്ടി പാര്‍ട്ടി ഓഫീസ് പാര്‍ട്ടി സെക്രട്ടറി. ദേവപ്രശ്നംവച്ചാല്‍പോലും വേര്‍തിരിക്കാനാവാത്തപോലെ നിബിഡമാണ് പ്രശ്നോത്തിരി.

MORE IN THIRUVA ETHIRVA
SHOW MORE