E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

സോളർ ട്രീറ്റ്മെന്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വേങ്ങരയിലായിരുന്നു സംഗതി മുഴുവന്‍. അവിടെ സ്വന്തം വോട്ടുപോലും കിട്ടുമെന്ന് ഉറപ്പില്ലാത്ത സ്ഥാനാര്‍ഥിമാര്‍വരെ ഞാന്‍ ജയിക്കും ജയിക്കുമെന്ന് തള്ളിമറിക്കുകയായിരുന്നു. അപ്പോഴാണ് അങ്ങ് തലസ്ഥാനത്ത് നമ്മുടെ ഹജൂര്‍ കച്ചേരിയില്‍ ചില കാറ്റും കോളുമൊക്കെ കേള്‍ക്കുന്നത്. ഇങ്ങനെ ഇടിച്ചുകുത്തിപ്പെയ്യുമെന്ന് സത്യത്തില്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല. 

ഭയങ്കര പ്രതിഷേധമായിരുന്നു. രാപ്പകല്‍സമരംവരെ കണ്ടു. അന്നങ്ങനെയങ്ങ് ഒത്തുതീര്‍ന്നുപോകുമെന്ന് വിചാരിച്ചിരുന്നതുമാണ്. പക്ഷെ, പിണറായി വിജയനങ്ങ് ഞെട്ടിച്ചുകളഞ്ഞു. ഉമ്മന്‍ചാണ്ടിയെയും സംഘത്തെയും അങ്ങ് തേച്ചുകളഞ്ഞു. സോളര്‍ കേസില്‍ ഉമ്മന്‍ചാണ്ടിപ്പെട്ടത് ഇങ്ങനെയാണ്. യുഡിഎഫിന്റെ ആത്മാംശത്തിന്റെ സാരാംശം പിണറായി വിശദീകരിക്കും. 

വീണ്ടും ആ മനഃസാക്ഷിയെത്തൊട്ടുള്ള ആ കളിയുണ്ടല്ലോ. അത് ഹീറോയിസം തന്നെയാണ്. പക്ഷെ, സരിതയുടെ സന്തോഷത്തിന് മുന്നില്‍ അതൊക്കെ ഒലിച്ചുപോകും. കോണ്‍ഗ്രസ് പുതിയ നേതൃത്വത്തെ തപ്പുന്ന സമയംതന്നെ ഇങ്ങനെയൊരു പണി വന്നതില്‍ രമേശ് ചെന്നിത്തലയും ഹാപ്പിയാണ്. അവസരംനോക്കി താന്‍ വെട്ടാനിരുന്ന കൊമ്പാണ് ഗ്രൂപ്പടക്കം പിണറായി വിജയന്‍ വെട്ടി ദൂരെക്കളഞ്ഞത്. ബിജെപിയെ പ്രതിപക്ഷമാക്കുമോ എന്നേ ഇനി കാണേണ്ടതുള്ളൂ. 

സരിതയുടെ കത്തിലായിരുന്നു അടുത്ത പണി. കത്തില്‍ സരിതയെഴുതിയ നേതാക്കളുടെ പേര് ചില്ലറയല്ല. പത്തുപേരാണ്. പിണറായിപ്പോലീസിന്റെ പീ​ഢനക്കേസാണ് അവരെ കാത്തിരിക്കുന്നത്. ആര്യാടന്‍ മുതല്‍ ഹൈബി വരെ ആബാലവൃദ്ധംജനങ്ങളെയും പുതിയ കുപ്പായമിടീക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇനി ഹൈക്കമാന്‍ഡിന് കത്തെഴുതിയിട്ടൊന്നും കാര്യമില്ല. പോയാ പോയത്. നല്ല കയ്യക്ഷരത്തില്‍ സരിത പേരെഴുതിവച്ചവരുടെയൊക്കെ പേരുപോയി എന്നുചുരുക്കം. 

തിരുവഞ്ചൂരിന് ഇപ്പോഴും അങ്ങ് പിടികിട്ടിയിട്ടില്ല. എന്തിനാണ് കേസ് എന്നൊക്കെയാണ് പുള്ളി ചോദിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതിനാണ്. പണ്ട് കരിക്ക് കുടിച്ചപ്പോള്‍ നുണപറയാന്‍ തുടങ്ങിയതാണ്. ഇപ്പോഴും അല്ലറചില്ലറ നുണയിലൂടെയാണ് സഞ്ചാരം. പോലീസിനെവച്ച് തിരുവഞ്ചൂര്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ സിനിമാസ്റ്റൈലില്‍ ശ്രമിച്ചുവെന്നാണ് കേസ്.