E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

അമിത് ഷാജിയുടെ തിരോധാനം കോടിയേരി അന്വേഷിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിജെപിയുടെ യാത്രകൊണ്ട് രക്ഷപ്പെട്ടത് സത്യത്തില്‍ സിപിഎമ്മിലെ ചില നേതാക്കളാണ്. അമിത് ഷായും യോഗി ആദിത്യനാഥുമൊക്കെ വന്ന് ഹിന്ദിയില്‍ പലതും തട്ടിവിട്ട് മടങ്ങിയപ്പോഴാണ് ഇവരൊക്കെ മലയാളത്തില്‍ പുതിയ പ്രയോഗങ്ങളും കഥകളും ഒക്കെയായി വന്ന് കൈയ്യടി നേടുന്നത്. ഇങ്ങനെയൊരു സാധ്യത ബിജെപിയായിട്ട് കൊടുക്കാന്‍ പാടില്ലാത്തതാണ്. ഒന്നുകില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് കൈയ്യടികിട്ടുന്ന പരിപാടിയെങ്കിലും നടത്തണം. അല്ലെങ്കില്‍ തന്നെ കേരളത്തിലെ ബിജെപിയിലെ വെള്ളംകോരികളേയും വിറകുവെട്ടുകാരേയും മോദി ആന്‍ഡ് ടീംസിന് പരമപുച്ഛമാണ്. ആകെയൊരു ആശ്വാസം ഷാജി വന്ന് മുങ്ങിയപ്പോള്‍ തങ്ങളെ വിട്ട് ഷാജിയെ ട്രോളാന്‍ തുടങ്ങി എന്നതാണ്. ഇനി അതിന്റെ പുറത്ത് കുമ്മനവും കൂട്ടരും എന്തൊക്കെ അനുഭവിക്കാനിരിക്കുന്നോ ആവോ·. 

സംഗതി ഈ വിധം കോമഡിയായി ചിരിപ്പിച്ചു മുന്നേറുമ്പോഴാണ് രാഷ്ട്രപതി പറന്നിറങ്ങുന്നത്. അമിത് ഷാജിയും യോഗിയുമൊക്കെ പുച്ഛിച്ചു മടങ്ങിയ കേരളം രാഷ്ട്രപതിക്ക് മനോഹരവും മാതൃകാപരവുമായ സംസ്ഥാനമായി. ഇതാണ് പറയുന്നത്. ഒരുപരിപാടിക്കിറങ്ങുമ്പോള്‍ മിനിമം അത് എല്ലാവരോടും ചുരുങ്ങിയത് ഒരു ബൈഠക്ക് വിളിച്ചുചേര്‍ത്തെങ്കിലും ഒന്ന് ചര്‍ച്ച ചെയ്ത് പ്ലാന്‍ ചെയ്യണം. ആര് എന്തൊക്കെ പറയണം പറയാന്‍ പാടില്ല എന്നൊക്കെ. റാം നാഥ് കോവിന്ദും ആ ശാഖയില്‍ നിന്നാണല്ലോ വരുന്നത്. ഇതിപ്പോ ബിജെപിക്കാരാണ് കണ്‍ഫ്യൂഷനായത്, ആര് പറയുന്നത് വിശ്വസിക്കും? ഷാജി പറയുന്നതോ അതോ രാഷ്ട്രപതി പറയുന്നതോ? 

ബിജെപിയുടെ നടപ്പുയാത്രകൊണ്ട് സിപിഎം നന്നാവുമെങ്കില്‍ അതെങ്കിലും ഈ നാടിന് ഒരു കാര്യമായേനെ. വര്‍ഗസമരങ്ങളും ബഹുജന പ്രക്ഷോഭങ്ങളുമൊക്കെ പൊടിതട്ടിയെടുത്ത് കേരളത്തില്‍ ഇനിയെങ്കിലും വിപ്ലവം കൊണ്ടുവരാമെന്നൊക്കെയാണ് പാര്‍ട്ടിയുടെ പുതിയ പ്രതീക്ഷകള്‍. ഉള്ള അണികളെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചാല്‍ തന്നെ പകുതി രക്ഷപ്പെട്ടു. രക്തസാക്ഷിത്വം വരിക്കലൊക്കെ പറഞ്ഞ് ഇപ്പോഴേ പേടിപ്പിക്കേണ്ടതില്ലെന്നാണ് തോന്നുന്നത്. 

ഇതുകൊണ്ടൊക്കെയാണ് കോടിയേരി സഖാവിന് ബോധോദയമുണ്ടായത്. അതായത് ബിജെപിക്കെതിരെ ഇവിടെ കേരളത്തില്‍ ചെലവാകുന്ന പരിപാടി അവിടെ ഡല്‍ഹിയില്‍ നടക്കില്ല. ഇപ്പോ കേരളത്തില്‍ തന്നെ കാര്യങ്ങള്‍ വിചാരിച്ചത്ര ഈസിയുമല്ല. അപ്പോഴാണ് കോണ്‍ഗ്രസിനേയും യുഡിഎഫിനേയുമൊക്കെ ഓര്‍മവന്നത്. 

കോണ്‍ഗ്രസുമായുള്ള സഹകരണമൊക്കെ നല്ല വടിവൊത്തെ ഇംഗ്ലീഷിലും ഹിന്ദിയിലും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞതാണ് സീതാറം യെച്ചൂരി. പിബി വരെയെത്തി. കേന്ദ്രകമ്മിറ്റി പക്ഷേ എടുത്ത് ചവറ്റുകൊട്ടയിലിട്ടു. അന്ന് അതെടുത്ത് ചുരുട്ടിക്കൂട്ടാന്‍ ഉല്‍സാഹിച്ചത് ഈ കോടിയേരി സഖാവും ഇവിടുന്ന് കേരളത്തീന്ന് പോയ ബാക്കി സഖാക്കളുമായിരുന്നു. എന്നിട്ടിപ്പോ പറയുന്നത് കേട്ടില്ലേ. പാവണ്ട് സീതാറാം യെച്ചൂരി.