E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ഒരു ചെങ്കൊടി തര്യോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വെള്ളാപ്പള്ളി നടേശന് കച്ചവടത്തിലാണ് കമ്പം. കച്ചവടം നടത്തി നടത്തി ലാഭം കിട്ടി ശീലമായതോടെ ചെയ്യുന്നതെന്തും ലാഭകരമല്ലെങ്കില്‍ പുള്ളിക്കാരന്‍ അതങ്ങ് നിര്‍ത്തിയിട്ട് വേറെ വഴിക്കു പോകും. അതാണ് രീതി. ബിഡിജെഎസ് ബിജെപിക്കൊപ്പം ചേര്‍ന്നതോടെ ചിലതൊക്കെ നടേശന്‍ ചേട്ടന്‍ കാലേകൂട്ടി കണ്ടതാണ്. മകനൊരു കേന്ദ്രമന്ത്രിസ്ഥാനം, പിന്നെ കുറെ ബോര്‍ഡ്, കോര്‍പറേഷനുകളെ‍ സ്ഥാനമാനങ്ങള്‍. പക്ഷേ ഒന്നും പച്ചയ്ക്ക് തൊട്ടില്ല. കരയുന്ന വെള്ളാപ്പള്ളി അങ്ങനെ പിണറായിയെ പോയി കണ്ടു. എന്തൊക്കെയോ സംസാരിച്ചു. 

കടക്ക് പുറത്തെന്ന് പറയുമെന്ന് പേടിച്ചിട്ട് മാധ്യമപ്രവര്‍ത്തകരൊന്നും അകത്തേക്ക് പോയില്ല. ഇറക്കി വിട്ടാല്‍ അത് വേറെ വാര്‍ത്തയാവുമെന്ന് അറിയാവുന്നതുകൊണ്ട് അങ്ങനെയൊരു സാധ്യതപോലും ഗേറ്റ് അടച്ചിട്ട് സെക്യൂരിറ്റിക്കാര്‍ തടഞ്ഞു. പക്ഷേ ഉള്ളുകൊണ്ട് കമ്മ്യൂണിസ്റ്റുകാരനായ വെള്ളാപ്പള്ളിയുടെ മനസ് അദ്ദേഹം തുറന്നുവച്ചു. അല്ലെങ്കിലും ഒരു കമ്മ്യൂണിസ്റ്റിന് ഒന്നും ഒളിക്കാനില്ലല്ലോ. 

ബിഡിജെഎസ് എന്ന പാര്‍ട്ടി പ്രഖ്യാപിച്ചതും കൊടിപൊക്കിയതുമൊക്കെ വെള്ളാപ്പള്ളി നടേശനാണെങ്കിലും ആ പാര്‍ട്ടിയുമായുള്ള ബന്ധം അതോടെ ഇല്ലാതായെന്നാണ് അദ്ദേഹം പറയാറ്. അതൊരു അടവാണ്. അച്ഛന്‍ പറയുന്നതിനെ മകന്‍ തള്ളിക്കളയില്ല. മറിച്ച് അതൊക്കെ എസ്എന്‍ഡിപിയുടെ അഭിപ്രായമാണെന്ന് പറയും. എന്നുവച്ചാല്‍ ബിഡിജെഎസിന് പറയാനുള്ളതൊക്കെ അച്ഛന്‍ വഴി മകന്‍ പറയിപ്പിക്കുന്നു. അല്ലെങ്കില്‍ മകന്‍റെ മനസറിഞ്ഞ് അച്ഛന് പറയുന്നു. 

തുഷാര്‍ വെള്ളാപ്പള്ളി എന്നും പറയും ബിജെപിയുമായി ഒരു പ്രശ്നവുമില്ലെന്ന്. സാധാരണ മകന്‍ എടുത്തുചാട്ടക്കാരനും അച്ഛന്‍ പക്വമതിയുമായാണ് കാണാറ്. ഇവിടെ പക്ഷേ അങ്ങനല്ല. മകന്‍ ഒടുക്കത്തെ പക്വമതിയാണ്. കാരണം അച്ഛനിങ്ങനെ വായില്‍ തോന്നിയത് വിളിച്ചുപറഞ്ഞ് തല്ലുകൊളിയായി നടക്കുന്നതിന്റെ ഗുണം കിട്ടാന്‍ പോകുന്നത് മകനാണല്ലോ. പിണറായി വിജയനെയൊക്കെ കണ്ട് രണ്ട് വര്‍ത്താനം പറഞ്ഞ് ഇടതുമുന്നണിയിലേക്ക് ബിഡിജെഎസ് പോകുമെനന്ൊരു തോന്നലുണ്ടാക്കി സമ്മര്‍ദം ചെലുത്തണം. അതാണ് ലക്ഷ്യം. 

വെള്ളാപ്പള്ളിയെപോലെ ഒരാളെ മിസ് ചെയ്യുന്നത് അതിര്‍ത്തി തര്‍ക്കങ്ങളില്‍പെട്ടു കഷ്ടപ്പെടുന്ന രാജ്യങ്ങള്‍ക്കാണ്. നമുക്കും വേണമെങ്കില്‍ കശ്മീര്‍ പ്രശ്നമൊക്കെ പരിഹരിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. ഇത്തരം ഡിപ്ലോമസി വെള്ളാപ്പള്ളിക്ക് മാത്രമേ സാധ്യമാവൂ. 

അത് സൂപ്പറായി. അങ്ങനെ സംസ്ഥാനം ഭരിക്കുന്ന ആളും കേന്ദ്രം ഭരിക്കുന്ന ആളും ഒരുപോലെ ഹാപ്പി. പക്ഷേ അമിത് ഷാ കേരളത്തിലെ കാര്യമോര്‍ത്ത് പ്രാര്‍ഥിക്കേണ്ടി വരും. മറ്റ് സംസ്ഥാനങ്ങളില്‍ ചിലവായതൊന്നും ഇവിടെ വിലപ്പോവാന്‍ വഴിയില്ല. ഇതുപോലുള്ള ആളുകളല്ലേ കൂടയുള്ളത്. പ്രാര്‍ഥന തുടര്‍ന്നോളൂ.