E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

മെഗാ സൂപ്പർ ലീഗ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വേങ്ങരയില്‍ അടുത്ത മാസം തിരഞ്ഞെടുപ്പാണ്. കുഞ്ഞാപ്പയുടെ സ്വന്തം മണ്ഡലമെന്ന നിലയ്ക്ക് അട്ടിമറി പോയിട്ട് ഭൂരിപക്ഷത്തില്‍ കുറവുവരുത്താമെന്നുപോലും ഇടതുമുന്നണി കരുതുന്നില്ല. പിന്നെ ഒരു ചടങ്ങിന് മല്‍സരം നടക്കും. അവിടുത്തെ ലീഗ്കാര്‍ക്ക് ആവേശത്തിന് ഒരു അവസരം കിട്ടീന്ന് കരുതിയാമതി. പക്ഷേ അട്ടിമറി നടന്നു. അത് ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന പരിപാടിയിലാണെന്നുമാത്രം. ലീഗിന്റെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ യു.എ.ലത്തീഫ് വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനത്ത് മല്‍സരിക്കും എന്നായിരുന്നു ലത്തീഫിനെ വരെയുണ്ടായിരുന്ന ധാരണ. ലോട്ടറി അടിച്ചെന്ന് പറഞ്ഞു, ലത്തീഫിന്റെ ഉള്ളില്‍ നൂറായിരം പച്ചലഡുവും പൊട്ടി. 

ഈ രാഷ്ട്രീയത്തില്‍ അതും ലീഗ് രാഷ്ട്രീയത്തില്‍ എല്ലാം പാണക്കാട് തങ്ങളാണ് അവസാനവാക്ക്. തങ്ങളെക്കൊണ്ട് ആര്‍ക്കെങ്കിലും ആ അവസാനവാക്ക് അനുകൂലമായി പറയിപ്പിച്ചാല്‍ അവര്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ പെട്ടു. കുഞ്ഞാലിക്കുട്ടിസാഹിബിനാണെങ്കില്‍ ഡല്‍ഹിയിലെ ഫാസിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളൊക്കെ ഏറെക്കുറെ മടുത്ത മട്ടാണ്. ഞമ്മക്ക് പറ്റിയത് നിയസമഭയാണെന്നാണ് തിരിച്ചറിവ്. അല്ലെങ്കിലും ഡല്‍ഹിയില്‍, ഭരിക്കുന്ന ബിജെപിയില്‍ പോലും മോദിയില്‍ തുടങ്ങി മോദിയില്‍ അവസാനിക്കുന്നതാണ് രീതി. പിന്നെയാണോ മുസ്ലിം ലീഗിന്റെ പ്രതിനിധി. അപ്പോ പിന്നെ രാജിവച്ചുപോടോ എനിക്ക് മല്‍സരിക്കണമെന്ന് പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരാള്‍. അങ്ങനെയൊരാളെ വേങ്ങരയില്‍ വേണമെന്ന് തോന്നി. പക്ഷേ പാളി. 

പാണക്കാട് തങ്ങള്‍ പറഞ്ഞ സ്ഥിതിക്ക് എല്ലാരും ഹാപ്പിയാണ്. ഇനി അല്ലെങ്കിലും ലീഗില്‍ അതിന് വലിയ വിലയൊന്നും ഇല്ല. മുസ്ലിം ലീഗ് ഒരു സര്‍വഗുണസമ്പന്നമായ ജനാധിപത്യപാര്‍ട്ടിയാണെന്ന് പറയുന്നവര്‍ തന്നെ അടുത്ത വാക്കില്‍ പറയും പാണക്കാട് തങ്ങള്‍ പറഞ്ഞതിന് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ഇല്ലെന്ന്. അതായത് കുടപ്പനകുന്നിന് ചുറ്റും വലംവക്കുന്ന ജനാധിപത്യമാണ് ആ പാര്‍ട്ടിയില്‍. പനക്ക് കീഴെ നിന്ന് മേല്‍പ്പോട്ട് നോക്കാം. പക്ഷേ കയറാന്‍ ശ്രമിക്കരുത്. 

യു.എ.ലത്തീഫാണ് വേങ്ങരയില്‍ മല്‍സരിക്കാന്‍ പോകുന്നതെന്ന് ലത്തീഫിന് തന്നെ പാണക്കാട്ട് നിന്ന് വിളിച്ചുപറഞ്ഞിരുന്നു. ലത്തീഫാണെങ്കില്‍ ഒടുക്കത്തെ സന്തോഷത്തില്‍ മുന്‍കൂറായി ചില മാധ്യമങ്ങളോട് പറയുകയും. ചെയ്തു. കിട്ടിയ വാര്‍ത്ത കൊടുത്തപ്പോഴാണത്രെ എന്നാ പിന്നെ ഈ ന്യൂസ് ചാനലുകാരെ ഒന്നു പറ്റിക്കണമല്ലോ എന്നുകരുതി കെ.എന്‍.എ. ഖാദറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. യു.എ. ലത്തീഫിന്റെ ശാപമേറ്റ ന്യൂസ് ചാനലുകളെന്ന് അവര്‍ അറിയപ്പെടും. സ്ഥാനാര്ഥി പ്രഖ്യാപനചര്‍ച്ചയ്ക്ക് മുമ്പ് ഖാദര്‍ സാഹിബ് പാണക്കാട്ടെത്തിയതും പോയതും കഥയിലെ നിര്‍ണായക വഴിത്തിരിവുമാത്രമാണ്. 

കെ.എന്‍.എ. ഖാദര്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയാണ്. മുമ്പ് സിപിഐയിലായിരുന്നു. സിപിഐയില്‍ ഇരുന്നുകൊണ്ട് മലപ്പുറത്ത് വിപ്ലവം കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് മനസിലായിട്ടാണ് മലപ്പുറത്തെ വിപ്ലവപാര്‍ട്ടിയായ ലീഗിനൊപ്പം ചേര്‍ന്നത്. പിന്നെ ഖാദറിന്റെ ജീവിതത്തിലും വിപ്ലവകരമായ മാറ്റങ്ങളായിരുന്നു. രണ്ടു തവണ നിയമസഭയിലെത്തി. ദേ ഇപ്പോ കുഞ്ഞാക്കയ്ക്ക് പകരമാണ് എത്തുന്നത്.