E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ഇടുക്കി ഭാഗവതർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എംഎം മണി അഥവാ മണിയാശാന്‍ എങ്ങനെ എല്ലാവര്‍ക്കും ആശാനായി എന്നത് പ്രത്യേകിച്ച് എടുത്തുപറയേണ്ട കാര്യമേയില്ല. എന്നാല്‍ ആശാന്‍റെ ഗുരുക്കന്‍മാര്‍ക്കോ ശിഷ്യഗണങ്ങള്‍ക്കോ അറിവില്ലാത്ത ഒരു കാര്യം ആശാന്‍ ഈ ഓണത്തിന് പുറംലോകത്തെ അറിയിച്ചു. പാട്ടുപാടുന്നതിലുള്ള തന്റെ വാസനയെയാണ് ആശാന്‍ ഓണാശംസകള്‍ക്കായി ഉപയോഗിച്ചത്. സംഗതി ഹിറ്റായി. 

വായില്‍ തോന്നിയതൊക്കെ വിളിച്ചുപറയുന്ന ആശാന്‍റെ ഹൃദയത്തിലും ഒരു പാട്ടുകാരന്‍ ഉറങ്ങിക്കിടക്കുന്നത് ഇപ്പോ മനസിലായില്ലേ. പക്ഷേ പാര്‍ട്ടിയില്‍ പിണറായി സഖാവിന് ഇതൊക്കെ നേരത്തെ അറിയാമായിരുന്നു. മന്ത്രിസ്ഥാനം പാട്ടുപാടാനുള്ള അവസരം ഇതൊക്കെ വാഗ്ദാനം ചെയ്താണത്രെ മണിയാശാന്‍റെ വിഎസ് പ്രേമത്തെ പിണറായി പക്ഷം അരിഞ്ഞുകളഞ്ഞത്. 

സംഗതി ഇങ്ങനെയൊക്കെയാണേല്‍ മണിയെ ആശാനാക്കിയ മൂത്തആശാനും പാട്ടും കൊട്ടുമൊക്കെ അറിയാം. കെപിസിസി നാടകഗാനങ്ങളിലൊക്കെയുള്ള തന്റെ പിടിപാട് വിഎസ് അച്യുതാനന്ദന്‍ പുറത്തെടുക്കാന്‍ കാരണവും അതൊക്കെയാണ്. 

ഇനിയാണ് മല്‍സരം. കാവിലെ പാട്ടുമല്‍സരത്തിലേക്ക് ഏവര്‍ക്കും സ്വാഗതം. 

കാര്യങ്ങള്‍ ഇത്രയൊക്കെ ആയ സ്ഥിതിക്ക് മണിയാശാനും വിഎസും പാട്ടിന്റെ പേരില്‍ തെറ്റാന്‍ പാടില്ല. ആശാനേക്കാളും നാലോണം അധികമുണ്ട ആളെന്ന നിലയ്ക്കും പഴയ ഗുരു എന്ന നിലയ്ക്കും വിഎസിന് എംഎം മണിയോട് പൊറുക്കാവുന്നതേയുള്ളു. അല്ലേലും കലാവാസനകളെ ഏതൊരു കമ്മ്യൂണിസ്റ്റും പ്രോല്‍സാഹിപ്പിച്ചിട്ടല്ലേയുള്ളു സഖാവേ.