തലസ്ഥാനത്ത് അരുണ്‍ ജയ്റ്റ്ലിയെ കേന്ദ്രീകരിച്ചാണ് ഇന്നലെ കടന്നുപോയത്. കേരളം താലിബാനാണെന്നൊക്കെ മീനാക്ഷിയേടത്തി ലോക്സഭയില്‍ പറഞ്ഞാല്‍ അത് കാണാതിരിക്കാന്‍ പറ്റില്ല. സത്യമറിയാന്‍ ജയ്റ്റലി ഡല്‍ഹയില്‍നിന്ന് വണ്ടികയറി. മന്ത്രിയാണെന്ന കാര്യംപോലും ഓര്‍ത്തില്ല. കേരളത്തിലെ ബിജെപിക്കാര്‍ കാത്തിരുന്ന വരവ്. കോരിത്തരിക്കാത്ത പ്രവര്‍ത്തകര്‍ കുറവായിരുന്നു.
തിരുവന്തപുരത്തെത്തിയപ്പോള്‍ തന്നെ കേരളത്തിന്റെ ഒരു മൊത്തം ചിത്രം ജയ്റ്റിലിജിക്ക് പിടികിട്ടിയിരുന്നു. പിണറിയി മുതല്‍ ആനാവൂര്‍വരെ നീളുന്നതാണ് ഭീകരരുടെ പട്ടിക. ഇപി, ശിവന്‍കുട്ടി എന്നൊക്കെയുള്ള ചിലരുമുണ്ട്. പൊലീസിനെ പൊലീസെന്നു വിളിക്കാന്‍പോലും പറ്റില്ല. പട്ടാളത്തിന്റെ അരികത്തുകൂടി നടക്കാനുള്ള യോഗ്യതയില്ല. എങ്ങും ബിജെപി പ്രവര്‍ത്തകരുടെ വേദനിപ്പിക്കുന്ന കാഴ്ചകള്‍. അങ്ങനെയിപ്പോ ഭീഷണിയൊന്നും വേണ്ട. ശിവന്‍കുട്ടിയണ്ണനെ സാറിന് മനസ്സിലായിട്ടില്ല എന്നുതോന്നു. ഒന്നിന് പത്തുകൊടുക്കുന്ന ശീലമാണ് പണ്ടേ. അടിയായാലും കൊടിയായാലും.
പാവം ഈപി ജയരാജന്‍ മൊത്തത്തില്‍ തെറ്റിദ്ധാരണയുടെ വക്കീലായിരുന്നു. അക്രമികളെയൊക്കെ മിനുട്ടുവച്ചുപിടിച്ച പിണറായി സര്‍ക്കാരിനേയും പൊലീസിനേയും ആലിംഗനം ചെയ്യാനാണ് വരവെന്ന് തെറ്റദ്ധരിച്ചു. മനസ്സിലാക്കിവന്നപ്പോള്‍ അതൊരു ആഗ്രഹമായി മാറി. പാവം വൈക്കം വിശ്വനാകട്ടെ സ്വന്തം അണികളുടെ മുദ്രവാക്യംകേട്ട് ഞെട്ടിപ്പോയി.
കുമ്മനത്തിന്റെ വാക്കുകള്‍ വിശ്വസിച്ചാണല്ലോ അരുണ്‍ ജെയ്റ്റിലി കേരളത്തില്‍വന്നത്. കേന്ദ്രമന്ത്രിയാണ്, പ്രജാപതല്പരനാണെങ്കില്‍ സിപിഎമ്മുകാരെയും ജയ്റ്റിലി കാണണം. അടവുകള്‍ പിഴച്ചപ്പോള്‍ രാജ്ഭവന്റെ മുന്നില്‍ അപേക്ഷയുടെ സ്വരമുയര്‍ന്നു. അതും ശിവന്‍കുട്ടിവക. ദീനരോധനമായിരുന്നു.