E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ജയിക്കുക ആമയോ മുയലോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാളി അത്‍ലറ്റ് പി.യു. ചിത്രയെ ലോക അത്‍ലറ്റിക് മീറ്റിന് കൊണ്ടുപോവേണ്ട എന്ന് ഒരു തീരുമാനമുണ്ടായി. ഇക്കഴിഞ്ഞ ഏഷ്യന്‍ മീറ്റില്‍ 1500 മീറ്റര്‍ വിഭാഗത്തിലെ സ്വര്‍ണമെഡല്‍ ജേതാവുമൊക്കെയാണ് ഈ ചിത്ര. ആ നിലക്ക് ചിത്രയെ ലോകമല്‍സരത്തിന് ഇന്ത്യയില്‍ നിന്ന് അയക്കുമെന്ന് ഭൂരിപക്ഷം മലയാളികളൊക്കെ വിശ്വസിച്ചു. പക്ഷേ ഇവരെയൊക്കെ തിരഞ്ഞെടുത്തയക്കുന്ന അത്ലറ്റിക് ഫെഡറേഷന്‍ യോഗത്തില്‍ പങ്കെടുത്ത മലയാളികള്‍ക്ക് അങ്ങനെയൊരു വിശ്വാസമോ ആഗ്രഹമോ ഉണ്ടായില്ല എന്നു തോന്നുന്നു. ഇത് ചോദിക്കാന്‍ നമ്മുടെ കായിക മന്ത്രി പുറപ്പെട്ടു. 

ഏഷ്യന്‍ മീറ്റില്‍ ജയിച്ച ഒരാള്‍ ദേശീയമീറ്റില്‍ രണ്ടാംസ്ഥാനത്തായിപ്പോയത് ഇത്രയും വലിയ പാതകമാണെന്നൊന്നും അറിഞ്ഞില്ല. ഈ പി.യു ചിത്ര വേറെ ഏതോ രാജ്യക്കാരിയാണെന്ന് ഇന്ത്യയിലെ ഒരു അത്ലറ്റിന്റെ അവസരം ഇല്ലാതാക്കുമെന്നൊക്കെയാണ് ഈ വിശദീകരണം കേട്ടാല്‍ തോന്നുക. കാരണം ലോക് അത്‍ലറ്റിക് മീറ്റില്‍ ചിത്രയെ കൊണ്ടുപോവുന്നുല്ല, എന്നുമാത്രമല്ല ആ ഇനത്തില്‍ തന്നെ ഇന്ത്യയില്‍ നിന്ന് വേറെയാരേയും മല്‍സരിപ്പിക്കാനേ തയ്യാറായിട്ടില്ല. നമ്മളൊക്കെ കേട്ട് പരിചയിച്ച യുക്തിക്കൊന്നും നിരക്കുന്നതല്ല ഈ ന്യായങ്ങള്‍. 

ഏഷ്യന്‍ മീറ്റിലെ ജയം, ദേശീയമീറ്റിലെ രണ്ടാസ്ഥാനംകൊണ്ട് ഇല്ലാതാവുന്നതൊന്നും അല്ലല്ലോ. ഇതില്‍ തന്നെ ഏഷ്യയാണോ ഇന്ത്യയാണോ വലുത് എന്നുവരെ സംശയം തോന്നും. അല്ലെങ്കിലും ഈ കായികതാരങ്ങളില്‍ ആരാണ് ഇത്രമാത്രം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നവര്‍ ആരാണുള്ളത്? പി.ടി.ഉഷയ്ക്ക് വരെ ഇത്തരം ജയപരാജയങ്ങള്‍ ഉണ്ടായിട്ടില്ലേ. അല്ലാതെ വിരമിക്കുന്നതിന്റെ തലേന്ന് വരെ ഒരേപോലെ ഓടിയവരൊന്നും അല്ലല്ലോ ഇവര്‍. 

ചിത്രയെ വേണമെന്നൊരു ആഗ്രഹം തോന്നിയില്ല. അത്രതന്നെ. 

രാജ്യം അഭിമാനിക്കുന്ന വ്യക്തിയായതുകൊണ്ട് കണ്ടകാര്യവും കേട്ട കാര്യവും പറയാതിരിക്കണം എന്നില്ലല്ലോ. വിമര്‍ശനങ്ങളെ നേരിടുമ്പോള്‍ സങ്കടം, കരച്ചില്‍, പരിഭവം ഇതൊക്കെ സ്വാഭാവികമാണ്. ഓട്ടമല്‍സരത്തില്‍ ജയിക്കുന്നതും തോല്‍ക്കുന്നതും പോലെ സ്വാഭാവികം. എന്തെങ്കിലും ഒരു വഴിയുണ്ടാക്കി നമ്മുടെ കുട്ടികളെ വലിയ വലിയ വേദികളിലെത്തിക്കുക എന്നതാണല്ലോ എല്ലാവരും കരുതുന്നത്. അതൊരു തെറ്റൊന്നുമല്ല. ഇനിയിപ്പോ റാങ്കിങില്‍ പിന്നിലാണ്, സ്ഥിരതയില്ല എന്നൊക്കെ പറഞ്ഞാല്‍ പിന്നെ പോകുന്നവരുടെ എല്ലാം റാങ്കിങും കൂടി പരിശോധിക്കേണ്ടിവരും. അപ്പോ പിന്നെ ആകെ പ്രശ്നമാവും. അത്‍ലറ്റിക്സില്‍ ഇന്ത്യയുടെ ലോകനിലവാരത്തെക്കുറിച്ച് ആര്‍ക്കാണ് അറിവില്ലാത്തത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :