നഴ്സുമാരുടെ സമരത്തിന് ഒരുതീരുമാനവും ആയിട്ടില്ല. പക്ഷേ നാട്ടിലെ പനിക്കാരുടെ കാര്യത്തില്‍ ഒരു തീരുമാനമായിട്ടുണ്ട് താനും. അതായത് പനി പിടിച്ചാല്‍ ചികില്‍സയൊന്നും പ്രതീക്ഷിക്കരുത്. കിടന്ന് അനുഭവിക്കുക എന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. നാട്ടിലെ സകലര്‍ക്കും പനി പടരുന്നതില്‍ ഉത്തരവാദിത്തനമുണ്ടെന്നാണ് ആരോഗ്യമന്ത്രിയുടെ നിരീക്ഷണം. പനി പടര്‍ത്തുന്ന ഈഡിപ്പസ് കൊതുകുകള്‍ക്കുകൂടി ഉത്തരവാദിത്തമുണ്ടെന്ന് പറയാമായിരുന്നു. സംഗതി പൊളിച്ചേനെ.
എൽഡിഎഫ് സര്‍ക്കാര്‍ മുള്ളുകൊണ്ട് എടുക്കേണ്ടതിനെ തോട്ടികൊണ്ട് എടുക്കുന്നുവെന്ന് ഒരു മുന്‍ ഇടതുമുഖ്യമന്ത്രിയുടെ മകന്‍ പറഞ്ഞത് ഈയടുത്താണ്. അതുകേട്ടിട്ടാണോന്നറിയില്ല, കണ്ണൂരിലെ കലക്ടര്‍ നഴ്സുമാരുടെ സമരത്തില്‍ ചിലതൊക്കെ അങ്ങ് ചെയ്തു. സമരം നേരിടാന്‍ നഴ്സിങ് വിദ്യാര്‍ഥികളെ രംഗത്തിറക്കലായിരുന്നു മറുമരുന്ന്. സംഗതി പക്ഷേ ചീറ്റിപ്പോയി.
ചില ഉത്തരവുകള്‍ പാളി എന്നുതോന്നിയാല്‍ ഒന്നുകില്‍ അത് പിന്‍വലിക്കും. അല്ലെങ്കില്‍ മരവിപ്പിക്കും. ഇവിടെ പക്ഷേ കലക്ടര്‍ ഉത്തരവൊന്നും പിന്‍വലിക്കാനോ മരവിപ്പിക്കാനോ തയ്യാറിയിട്ടില്ല. പക്ഷേ ആ ഉത്തരവനുസരിച്ച് ഒരു നടപടിയും കൈക്കൊള്ളില്ല പോലും. അതെന്തൊരുതരം ഉത്തരവാണെന്ന് ആര്‍ക്കെങ്കിലും പിടികിട്ടിയാല്‍ കലക്ടര്‍ക്കെങ്കിലും ഒന്നുവിശദീകരിച്ചു കൊടുത്തേക്കണം.