E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

അരുവിക്കര പ്രണയഗാഥ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആദ്യം രാഷ്ട്രീയമൊന്നുമല്ല. കുറച്ച് പ്രണയമാണ്. രാഷ്ട്രീയക്കാരന്‍ നായകനായതുകൊണ്ട് കുറച്ച് രാഷ്ട്രീയം കലരുന്നു എന്നേയുള്ളു. വലിയ ആകാംഷയ്ക്കൊന്നും വകുപ്പില്ല. കാര്യങ്ങള്‍ എല്ലാവരും അറിഞ്ഞതാണ്. തിരുവനന്തപുരത്തെ അരുവിക്കരയുടെ എംഎല്‍എയായ ശബരീനാഥനും തിരുവനന്തപുരത്തെ സബ് കലക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരാകാന്‍ പോകുകയാണ്. നല്ല കാര്യം. ഇരുവരും പൊതുപ്രവര്‍ത്തകരായതു കൊണ്ടും പൊതുവേദിയില്‍ ഇക്കാര്യങ്ങള്‍ പറയാന്‍ ഒരുമ്പെടുന്നതുകൊണ്ടും പ്രൈവസി അഥവാ സ്വകാര്യതാ നിയമങ്ങള്‍ അത്രയ്ക്ക് അങ്ങോട്ട് ബാധകമാകുന്നുമില്ല 

നാട്ടുകാര്യം പരിഹരിക്കാനെന്ന കാരണം പറഞ്ഞ് വിളിച്ച് വിളിച്ച് സ്വന്തം കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കിയത് നല്ലതു തന്നെ. പക്ഷേ, സ്വന്തം കാര്യം ഓക്കെയായി എന്നു കരുതി ഇനി വിളിക്കുമ്പോള്‍ നാട്ടുകാര്യങ്ങള്‍ വിട്ടുപോകാതിരുന്നാല്‍ മതി. ലജിസ്ലേച്ചറും എക്സിക്യുട്ടീവും തമ്മില്‍ ഇങ്ങനെയൊക്കെ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ അധിക ഗുണം കൂടി വോട്ടര്‍മാര്‍ക്ക് കിട്ടിയാല്‍ അതും നല്ലത്. ഇല്ലെങ്കിലാണ് നാലാം എസ്റ്റേറ്റിന് പണിയാകുക 

സ്വന്തം പ്രണയം ഒഴികെ ബാക്കിയെല്ലാം മലയാളിക്ക് കളിയാക്കാനുള്ളതാണല്ലോ. പ്രണയത്തിന് പ്രണയത്തിന്റെ നിയമങ്ങളുണ്ടെന്ന കാര്യം അറിഞ്ഞിട്ടും അറിയാത്ത മട്ടില്‍ അവര്‍ പ്രണയികളെ പരിഹസിക്കും. ഇതുപോലെ രണ്ട് സെലിബ്രിറ്റികള്‍ കൂടിയായാല്‍ ആവേശം കൂടും. സ്വന്തം പ്രേമകഥ തുറന്നു പറയാന്‍ കൂടി നിന്നാല്‍ പിന്നെ പറയുകയും വേണ്ട. ദിവ്യയും ശബരീനാഥും ചെയ്ത ഒരബന്ധം പ്രണയിക്കുമ്പോള്‍ മാത്രം ഉണ്ടാകുന്ന ഒരു തരം നിഷ്കളങ്കതയില്‍ കാര്യങ്ങള്‍ പറഞ്ഞു നടക്കുന്നു എന്നതാണ്. തങ്ങളെ തമ്മില്‍ അടുപ്പിച്ച ഒരു പ്രധാന ഘടകം പുസ്തക വായനയാണെന്ന് അബദ്ധത്തില്‍ ഇവര്‍ പറഞ്ഞു പോയി. പ്രത്യേകിച്ചും കുന്ദേരയുടെ പുസ്തകങ്ങള്‍. അത് മലയാളിക്ക് തീരെ പിടിച്ചില്ല. അങ്ങനെയാണ് കല്യാണത്തിനു മുമ്പേ ദിവ്യക്കും ശബരീനാഥിനും ഫെയ്സ്ബുക്കില്‍ വിരുന്നു വിളമ്പിയത്. പൊങ്കാലയിട്ട് വിരുന്ന്. പ്രേമിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ കാരണമായി പുസ്തകത്തെയല്ല, ഏതു ചെകുത്താനെയും കൂട്ടുപിടിക്കും 

പ്രണയിക്കുന്നവര്‍ എന്തു സംസാരിക്കുന്നു എന്നല്ല, അവര്‍ സംസാരിക്കുന്നു എന്നതിലാണ് കാര്യം എന്നാണ് പറയാറ്. പുസ്തകമെങ്കില്‍ പുസ്തകം. ഷാറൂഖ് ഖാന്‍റെ സിനിമ കണ്ടാണ് പ്രേമിക്കാന്‍ തീരുമാനിച്ചതെന്ന് പറഞ്ഞിരുന്നെങ്കില്‍ ഇത്രയും കുഴപ്പം വരില്ലായിരുന്നു. ഇനി പ്രേമിക്കാനോ പ്രേമം തുറന്നു പറയാനോ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കു. ഒരിക്കലും പുസ്തക വായനയാണ് പ്രണയകാരണമെന്ന് പറയരുത്. കാരണം. മലയാളികളെ സംബന്ധിച്ച് പുസ്തകം വായിക്കുന്ന ബുദ്ധിജീവികള്‍ പ്രണയിക്കാറില്ല. അഥവാ പ്രണയിച്ചാലും അതിങ്ങനെ പറഞ്ഞ് നടക്കാറില്ല 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :