E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

മധുരം മലയാളം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇങ്ങനെ പോയാല്‍ അറുപതുകളിലെ തമിഴ്നാടു പോലെയാകും നമ്മുടെ കേരളം. രാഷ്ട്രീയ ചര്‍ച്ചകളെല്ലാം വന്നു നില്‍ക്കുന്നത് ഭാഷാ ചര്‍ച്ചയിലാണ്. മലയാള ഭാഷയ്ക്കു വേണ്ടിയുള്ള ഘോരഘോരമായ പ്രസംഗങ്ങളാണ് സഭയില്‍ എല്ലാ ദിവസവും. കേട്ടാല്‍ തോന്നും കേരളത്തില്‍ എല്ലാവരും മലയാളം പറയുന്നതിന് കേന്ദ്രസര്‍ക്കാരോ മറ്റോ തടസ്സമാണെന്ന്. ഇരിങ്ങാലക്കുട എംഎല്‍എ അരുണനായിരുന്നു മലയാളത്തിനു വേണ്ടി ഇന്ന് അവതരിച്ച അംഗം. സുപ്രീംകോടതി വരെ മലയാളത്തില്‍ വിധി പറയണം എന്ന മാതിരിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം

ഈ മലയാള പ്രണയം തുളുമ്പുന്ന പ്രസംഗങ്ങളുടെ ഒക്കെ ഇടക്ക് ഇടക്ക് പുട്ടിന് പീര പോലെ ചേര്‍ക്കുന്ന വിളിയുണ്ടല്ലോ. സാര്‍ സാര്‍ എന്ന് സ്പീക്കറെ വിളിക്കുന്ന വിളി. അത് ഒന്നു മലയാളത്തിലാക്കാന്‍ പറ്റുമോ എന്ന് ആദ്യം മലയാളപ്രേമികളായ എംഎല്‍എമാരെല്ലാം കൂടി ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും. ഹിന്ദിക്കാരൊക്കെ അധ്യക്ഷ മഹോദയ് എന്നാണ് സ്പീക്കറെ വിളിക്കുന്നത്. തമിഴര്‍ സഭാ നായകന്‍ എന്നും.സ്പീക്കര്‍ നാവെടുത്താല്‍ പറയുന്ന ഓര്‍ഡര്‍ ഓര്‍ഡറും കൂടി മലയാളമാക്കണം. പിന്നെ നമുക്ക് ബാക്കി മലയാളീകരിക്കാം

ഈ മലയാളം എന്നു പറയുമ്പോള്‍ തന്നെ ഏത് മലയാളം ആരുടെ മലയാളം എന്നൊന്നു പ്രശ്നമുണ്ട്. ആറു മലയാളിക്ക് നൂറു മലയാളവും അത്ര തന്നെ മംഗ്ലീഷും ഉള്ള നാടാണ്. മലയാളം നന്നുടെ ഭാഷയാണോ ഫാഷയാണോ അതോ ബാഷയാണോ എന്ന് ഇനിയും തീരുമാനമായിട്ടില്ല. ആദ്യം ശരിക്കുള്ള മലയാളം ഏതെന്ന് തീരുമാനിച്ചിട്ട് മലയാളം നിര്‍ബന്ധമാക്കാം എന്നാണ് പി കെ ബഷീറിന്റെ ഒരിത്.

താത്വികമായ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നതുകൊണ്ട് ഇംഗ്ലീഷിന് തല്‍ക്കാലം കൂടുതല്‍ പ്രാധാന്യം കൊടുക്കണം എന്നാണ് സഭയില്‍ സീതിഹാജിയുടെ പാരമ്പര്യം കാക്കുന്ന ബഷീര്‍ വ്യക്തമാക്കുന്നു. ഏറനാട് ഭാഗത്തൊക്കെ വഴികാട്ടികളും ബസ് ബോര്‍ഡുകളും ഇംഗ്ലീഷില്‍ കൂടുയാക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നതിനു പിന്നില്‍ ഇതാണ് സംഗതി

ഈ ഇംഗ്ലീഷിന് പ്രത്യേകിച്ച് മഹത്വമൊന്നുമില്ലെന്ന് ബഷീറിനുമറിയാം. ബ്രിട്ടീഷുകാര്‍ക്കു പകരം ഫ്രഞ്ചുകാരായിരുന്നു ഇന്ത്യയെ കോളനിയാക്കിയിരുന്നത് എങ്കില്‍ ഫ്രഞ്ചിനായിരുന്നേനെ ഇവിടെ പവറ്. അധികാരവും പണവുമൊക്കെയുള്ളവന്‍ പറയുന്നതാണ് ശരിയായ ഭാഷ. ബ്രിട്ടീഷുകാരന് അതൊക്കെ ഉണ്ടായിരുന്നതു കൊണ്ട് അവര്‍ പറയുന്നതൊക്കെ ശരിയായി. കോഴിക്കോടിനെ സായിപ്പ് കാലിക്കറ്റ് എന്ന് തെറ്റി വിളിച്ചപ്പോള്‍ നമ്മളും അതാണ് ശരിയെന്ന് കരുതി അങ്ങനെ പറഞ്ഞു. തൊട്ടടുത്ത ജില്ലയിലുള്ള ബഷീര്‍ കോഴിക്കോടിന സ്വന്തം ഭാഷയില്‍ കോയിക്കോട് എന്ന് വിളിച്ചാല്‍ പക്ഷേ നമ്മളു കളിയാക്കും. തെറ്റിപ്പോയെന്ന് പറഞ്ഞ്. ഈ ഗുട്ടന്‍സ് അറിയാവുന്നതുകൊണ്ട് ഇംഗ്ലീഷറിയാമെന്ന് നാട്ടുകാരെ അറിയിക്കാന്‍ ബഷീറിനുമുണ്ട് മോഹം. ഒരു ഗമ അങ്ങനെ കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടേന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :