E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ആനവണ്ടിയെ നയിക്കാന്‍ കുവൈത്ത് ചാണ്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാജിവച്ച എ.കെ.ശശീന്ദ്രന്‍ മന്ത്രിമന്ദിരം വരെ ഉപേക്ഷിച്ച് കോഴിക്കോട്ടെത്തിയിട്ടും എന്‍സിപിക്ക് പകരം മന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ മൊത്തം കണ്‍ഫ്യൂഷനായിപ്പോയി. രണ്ടുദിവസം മുമ്പ് പാര്‍ട്ടിയുെട ബാക്കിയുള്ള ഏക എംഎല്‍എയും കുവൈറ്റിലിരുന്ന് കുട്ടനാട്ടിലെ വികസനകാര്യങ്ങള്‍ നോക്കുന്ന ആളുമായ തോമസ് ചാണ്ടി വിമാനം പിടിച്ച് നാട്ടിലിറങ്ങിയത് മന്ത്രിയാവാന്‍ വേണ്ടി മാത്രമായിരുന്നു. പാര്‍ട്ടി ഏറെക്കുറെ സമ്മതിച്ച ഘട്ടത്തിലാണ് ശശീന്ദ്രനെ ഫോണില്‍ കുടുക്കിയ ചാനല്‍ മാപ്പൊക്കെ പറഞ്ഞ് വന്നത്. കിട്ടിയ അവസരമാണ്, ചാണ്ടിയെ മന്ത്രിയാക്കാതെ ശശീന്ദ്രനെ തിരിച്ചുകൊണ്ടുവന്നാലോ എന്നായി ഉഴവൂര്‍ വിജയന്റെയും കൂട്ടരുടേയും ചിന്ത.

ആനവണ്ടിയോടിക്കാന്‍ കുവൈത്തി ചാണ്ടി പോരെന്നായിരുന്നു പാര്‍ട്ടിയിലെ പ്രമുഖരുടെ നിലപാട്. ചെറിയ പാര്‍ട്ടിയായതുകൊണ്ട് പ്രമുഖര്‍ എന്ന നിലയ്ക്ക് തല്‍ക്കാലം ഉഴവൂര്‍ വിജയനേയുള്ളുതാനും. അങ്ങനെയാണ് കേരള രാഷ്ട്രീയത്തിലെ രണ്ടുവിജയന്‍മാര്‍ രാവിലെത്തന്നെ കണ്ടുമുട്ടിയത്. ബസില്‍ വീട്ടിലേക്ക് പോകുന്ന ശശീന്ദ്രനെ തിരിച്ചുവിളിക്കണോ അതോ വിമാനത്തില്‍ ഷോപ്പിങ്ങിന് പോകുന്ന തോമസ് ചാണ്ടിയെ മന്ത്രിക്കസേരയില്‍ ഇരുത്തണോ എന്നതായി പ്രശ്നം. 

ഇടതുപക്ഷം ഭരിക്കുമ്പോള്‍ ചാണ്ടിയെപ്പോലെയൊരു മുതലാളിയെ മന്ത്രിയാക്കുന്നതില്‍ ചുരുങ്ങിയ പക്ഷം താഴേക്കിടയിലെ സഖാക്കള്‍ക്കെങ്കിലും താല്‍പര്യക്കുറവ് തോന്നുന്നത് സ്വഭാവികം. പക്ഷേ ശശീന്ദ്രന്‍ ഇനി മന്ത്രിയാവാനില്ലെന്ന് പറഞ്ഞതാണ് ചാണ്ടിയുടെ വിജയം. തോമസ് ചാണ്ടിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച അന്നു തന്നെ സ്വയം മന്ത്രിയായി പ്രഖ്യാപിച്ച മഹാനാണ് തോമസ് ചാണ്ടി. മന്ത്രിയാവാനുള്ള യോഗ്യതകളില്‍ ആഗ്രഹം ഒരു ഘടകമാണെങ്കില്‍ അത് തോമസ് ചാണ്ടിക്ക് അര്‍ഹതപ്പെട്ടതാണെന്ന കാര്യത്തില്‍ എന്തായാലും രണ്ടഭിപ്രായമില്ല.

എല്‍ഡിഎഫ് ഭരണത്തെ ഇനിയാരും തൊഴിലാളി പാര്‍ട്ടിയുടെ ഭരണമെന്ന വിളിക്കില്ല. ചാണ്ടിയുടെ വരവോടെ ആ ചീത്തപ്പേര് അങ്ങനെ ഇല്ലാതായീന്ന് കൂട്ടിയാല്‍ മതി. ഒരു കാലമൊക്കെ കഴിഞ്ഞാല്‍ ആര്‍ക്കായാലും ഒരു പുരോഗമനമൊക്കെവേണ്ടേ...കട്ടന്‍ ചായയും പരിപ്പുവടയും കാലഘട്ടത്തിന് ചേരാത്തതിനാല്‍ നേരത്തേ ഒഴിവാക്കി പകരം കോളയും ബര്‍ഗറും വന്നുകഴിഞ്ഞു. ആ നിലയ്ക്ക് തോമസ് ചാണ്ടി എന്തുകൊണ്ടും സര്‍ക്കാരിന്റെ മുഖഛായ മാറ്റാന്‍ കെല്‍പ്പുള്ള ആളാണ്. ആവശ്യത്തിലേറെ പണം, പത്രാസ് ഒക്കെയുണ്ട്. 

തോമസ് ചാണ്ടിക്ക് ആദ്യമായും അവസാനമായും നന്ദിയുണ്ടാവേണ്ടത് എ.കെ.ശശീന്ദ്രനോട് മാത്രമാണ്. ആരൊക്കെ പറഞ്ഞുനോക്കി തിരിച്ചുവരാന്‍. അദ്ദേഹം പക്ഷേ കേട്ടില്ല. ഇനി തന്നോടുള്ള ഇഷ്ടത്തേക്കാള്‍ ചാണ്ടിയോടുള്ള ദേഷ്യമാണോ ഈ സ്നേഹത്തിനു പിന്നിലെന്ന് ശശീന്ദ്രന് തോന്നിക്കാണണം.

മന്ത്രിപ്പണി തെറിപ്പിച്ചവര്‍ പക്ഷേ മാപ്പുമായാണ് വന്നിരിക്കുന്നത്. രാജിവച്ച മന്ത്രി സ്വന്തം നാടെത്താന്‍ കാത്തുനില്‍ക്കുകയായിരുന്നു. കുന്നംകുളം ഇല്ലാത്ത മാപ്പ് തല്‍ക്കാലം വേണ്ടെന്നാണ് ശശീന്ദ്രന്‍റെ നിലപാട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :