E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

മദ്യശാപം കിട്ടിയ കുടിയന്മാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുടിയന്‍മാര്‍ക്ക് കാര്യമായ എന്തോ ശാപം കിട്ടിയിട്ടുണ്ട്. മലയാളികള്‍ക്കാണ് അത് ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത്. ബാറില്‍ തൊട്ട് ഉമ്മനും സുധീരനും ഒരുമിച്ച് കളിച്ചപ്പോഴേ ആദ്യ അടി കിട്ടി. സര്‍ക്കാര്‍ മാറിയപ്പോള്‍ പ്രതീക്ഷയായി. അത്തരത്തിലായിരുന്നു സിപിഐ അടക്കുമുള്ള ഘടകകക്ഷികളുടെ നിലപാടുകള്‍. പൂട്ടിയ ബാറുകള്‍ തുറക്കുമെന്നും ഫൈവ് സ്റ്റാര്‍ ബാറിന്റെ ഗേറ്റിനു പുറത്ത് നിന്ന് നില്‍പ്പന്‍ അടിക്കുന്നത് സ്വപ്നം കണ്ടവരും പലതും പ്രതീക്ഷിച്ചു. പക്ഷേ സുപ്രീം കോടതിയുടെ വരവ് എല്ലാ കണക്കുകൂട്ടലും തെറ്റിച്ചിരിക്കുകയാണ്. ഇനി മദ്യവില്‍പനശാലകളും ബാറുകളും ഇല്ലാത്ത റോഡുകളിലൂടെ നമുക്ക് സുഗമയാത്രപോകാം. ഷട്ടിറിട്ട മദ്യശാലകളെ നോക്കി നെടുവീര്‍പ്പിട്ട് കുതിച്ചുപായാം.

കുടിവെള്ളംതന്നെ നാട്ടില്‍ കിട്ടാനില്ല. അപ്പോ പിന്നെ മദ്യം കൂടി ഇല്ലാതായാല്‍ ലൈഫ് ഡ്രൈ ആയിപ്പോവും. എല്ലാം കൂടി ഓര്‍ക്കുമ്പോളാകണം ഇങ്ങനെയൊക്കെ പ്രതികരിച്ചുപോവുന്നത്. ആക്ഷേപഹാസ്യത്തിന്റെ കാലമാണല്ലോ ഇത്. എല്ലാത്തിലും നര്‍മം കണ്ടെത്താനാണ് പ്രധാനമന്ത്രി വരെ പറഞ്ഞിരിക്കുന്നത്. രാജ്യത്ത് ഇപ്പോള്‍ എല്ലാം നിരോധിക്കപ്പെടുന്ന കാലമാണ്.‍ ആയിരം അഞ്ഞൂറു നോട്ടുകള്‍ ഒരു രാത്രികൊണ്ട് ഇല്ലാതായി. പിന്നെ രണ്ടായിരത്തിന്റെ നോട്ടുകള്‍ പിറവിയെടുത്തു. ഇനി നിരത്തിലിറക്കുന്ന വാഹനങ്ങളുടെ കാര്യത്തിലാണെങ്കില്‍ ബിഎസ് ത്രീ ഇനിയില്ല. ഇനിയെല്ലാം ബിഎസ് 4 മാത്രം. ഇക്കൂട്ടത്തിലേക്ക് മദ്യപാനവും മാറുന്നു എന്നങ്ങ് കൂട്ടിയാല്‍ മതി.

ആന്‍റണി ഗാന്ധിക്ക് അങ്ങനെയൊക്കെ പറയാം. ചാരായം നിരോധിച്ച് കുടിയന്‍മാര്‍ക്കിട്ട് ആദ്യത്തെ പണി തന്നെങ്കിലും നാട്ടുകാരൊക്കെ ബ്രാന്‍ഡ് നോക്കി അടിക്കാന്‍ തുടങ്ങിയത് അന്നുമുതലാണ്. അതൊരര്‍ഥത്തില്‍ മദ്യപാനത്തിലെ ആധുനികതയാണ് മലയാളിക്ക് സമ്മാനിച്ചത്. ഇനി ചാരായ നിരോധനത്തിന്റെ മൂന്നാംഘട്ടം എന്നൊക്കെ പറഞ്ഞുവന്നാല്‍ കാത്തിരിക്കുന്ന പരിഷ്കാരങ്ങള്‍ എവിടെയത്തുമോ ആവോ? 

എല്‍ഡിഎഫ് സര്‍ക്കാരില്‍ കുടിയന്‍മാര്‍ക്കുണ്ടായിരുന്ന പ്രതീക്ഷകള്‍ വാനോളമായിരുന്നു. ഒന്ന് മുന്നണിയുടെ പ്രകടന പത്രികതന്നെ. പുതിയ മദ്യനയമൊക്കെ വരുമെന്ന് കാത്തിരുന്നു. പിന്നീട് ടൂറിസത്തിന്റെ പേരും പറഞ്ഞ് ആ വഴിക്കും ഒന്നു ഓടിനോക്കി. എല്ലാം ശരിയാവുമെന്ന് കരുതിയിരിക്കുമ്പോഴാണല്ലോ സൂപ്രീം കോടതിയുടെ വരവ്. വല്യവല്യ നിയമോപദേശമൊക്കെ നമുക്ക് കിട്ടിയതാണ്. അതായത് ബാറുകള്‍ കോടതിയുടെ വിധിയുടെ പരിധിയില്‍ വരില്ലാന്നൊക്കെ. എല്ലാം പക്ഷേ അക്കമിട്ട് കോടതി ഇന്നങ്ങ് തീര്‍ത്തുകൊടുത്തു. ഇനിയാകെ പ്രതീക്ഷ കവിയും കലാകാരനുമായ മന്ത്രി ജി.സുധാകരനിലാണ്. പാതയോരങ്ങളല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ ബവ്റിജസ് ഔട്ട് ലെറ്റുകള്‍ അനുവദിച്ച് വിപ്ലവം ഉണ്ടാക്കും നമ്മുടെ മന്ത്രി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :