വി.എസ്. അച്യുതാനന്ദന്‍ മൂന്നാര്‍ മുറുക്കി പിടിച്ചിരിക്കുകയാണ്. കുറച്ച് കാലമായിട്ടുണ്ടായ ഫോം ഔട്ടില്‍ നിന്നുള്ള ഒരു മോചനം കൂടിയാണ് ഇപ്പോള്‍ മൂന്നാറിലൂടെ കിട്ടിയതും. തന്റെ പ്രതിപക്ഷപ്രവര്‍ത്തനം ശക്തമാക്കാന്‍ തന്നെയാണ് സഖാവിന്റെ തീരുമാനം. പുതിയ പ്രതികരണങ്ങള്‍ അത്തരത്തിലുള്ളതാണ്. വിഎസിന്റെ നാവില്‍ നിന്ന് ഭൂമാഫിയക്കാരന്‍ എന്നൊക്കെയുള്ള നല്ലപേര് സമ്പാദിച്ചതിനാല്‍ എസ്. രാജേന്ദ്രനൊക്കെ മറുപടി പറയാന്‍ തുടങ്ങിയിട്ടുണ്ട്.
*********************************************************
എം.എം.മണി മന്ത്രിയായതുകൊണ്ട് വിഎസിനിട്ട് കനത്തില്‍ വല്ലതും കൊടുക്കേണ്ട ഉത്തരവാദിത്തം ഇടുക്കി ജില്ലാസെക്രട്ടറിയില്‍ വന്നുചേര്‍ന്നിട്ടുണ്ട്. കെ.കെ.ജയചന്ദ്രന്‍ അത് ഭംഗിയായ ഏറ്റെടുത്തിട്ടുമുണ്ട്. മഴക്കാലമെത്തുമ്പോഴെക്കെങ്കിലും മൂന്നാറിലെ കൈയ്യേറ്റം ഒരു തീരുമാനത്തിലായാല്‍ മതിയായിരുന്നു. പാര്‍ട്ടി നേരിട്ട് നടത്തുന്നതാണോ അതോ കൈയ്യേറ്റത്തിന് വേണ്ടി മറ്റുള്ളവര്‍ക്ക് സഹായങ്ങള്‍ ചെയ്ത് കൊടുക്കലാണോ പരിപാടി എന്നകാര്യത്തിലെങ്കിലും ഒറു വ്യക്തത വന്നാല്‍ ഭാഗ്യം.
*****************************************************
ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവക്കേണ്ടി വന്നതോടെ നാട്ടില്‍ അശ്ലീലമെന്താണെന്നും ശ്ലീലമെന്താണെന്നും വ്യക്തിയുടെ സ്വകാര്യതയൊക്കെ വലിയ ചര്‍ച്ചയായിട്ടുണ്ട്. സംഗതി നന്നായി ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയാണ്. പ്രത്യേകിച്ചും മലയാളികള്‍. അത്തരം ചര്‍ച്ചയിലേക്ക് ഉഴവൂര്‍ വിജയന്‍ വക ചില പോയിന്റുകള്‍ സമര്‍പ്പിക്കുന്നു.
*****************************************************
ഇനിയുള്ളത് അത്ര തമാശയല്ല. അല്‍പം സീരിയസാണ്. ഒരു യാത്രയയപ്പ ്വിശേഷത്തിലേക്ക് സ്വാഗതം. ഭരണതലത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടുപേര്‍ക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനും അഡിഷണൽ ചീഫ് സെക്രട്ടറി ഷീലാതോമസിനും. വികാരനിര്‍ഭരമായിരുന്നു ചടങ്ങുകള്‍.