മുംബൈ മലയാളികൾക്ക് കലാസ്വാദനത്തിന്‍റെ പതിനൊന്ന് സന്ധ്യകൾ സമ്മാനിക്കുന്ന വസായ് ആർട്സ് ഫെസ്റ്റിന് ആരംഭം. ശ്രീ സ്വാതിതിരുനാൾ മഹാരാജാവിനുള്ള സമർപ്പണമായി കേരളത്തിന് പുറത്ത് നടക്കുന്ന ആദ്യ കലോൽസവമാണിത്.
സ്വാതിതിരുനാളിൻറെ ജീവിതം ആസ്പദമാക്കി തിരുവന്തപുരം ശ്രീവിദ്യാനികേതൻ അവതരിപ്പിച്ച നൃത്തശിൽപത്തോടെയാണ് കലോൽസവത്തിന് തുടക്കം കുറിച്ചത്. ഡിജിറ്റൽ സാങ്കേതികവിദ്യയുയോഗിച്ച് ഒരുക്കിയ രംഗസജ്ജീകരണങ്ങൾ ആസ്വാദകരുടെ മനംകവർന്നു. മുംബൈ മലയാളികളുടെ കൂട്ടായ്മയായ വസായ് ഫൈൻ ആർട്സ് സൊസൈറ്റിയുടേയും ഡോംബിവില്ലി കലാക്ഷേത്രയുടേയും സംയുക്ത ആഭിമുഖ്യത്തിലാണ് പതിനൊന്ന് ദിവസത്തെ കലാസന്ധ്യ അരങ്ങേറുന്നത്. തിരുവിതാംകൂർ കൊട്ടാരത്തിലെ റാണി ഗൗരി പാർവതിഭായ് തമ്പുരാട്ടി നൃത്ത സംഗീതോൽസവത്തന് ദീപം തെളിയിച്ചു.
സംഗീത ആചാര്യൻ മണ്ണൂർ രാജകുമാരനുണ്ണി വിശിഷ്ടാതിഥിയായി. കലാ, സാംസ്കാരിക, മാധ്യമ മേഖലകളിലെ പ്രമുഖർ ആദ്യദിവസത്തെ പരിപാടികളിൽ സന്നിതരായിരുന്നു.