പത്മശ്രീ മീനാക്ഷിയമ്മക്ക് മുംബൈ മലയാളികളുടെ ആദരം. മുംബൈയിലെ കടത്തനാട്ട് കൂട്ടായ്മയാണ് കളരിഗുരുക്കൾക്ക് ആദരമൊരുക്കിയത്. ചടങ്ങിന്റെ ഭാഗമായി കലാസന്ധ്യയും അരങ്ങേറി. എഴുപത്തഞ്ചിന്റെ നിറവിൽ പത്മ പുരസ്‌കാരം തേടിയെത്തിയ മീനാക്ഷിയമ്മയുടെ കൈകളിൽ കളരിമുറകൾ എല്ലാം ഇന്നും സുഭദ്രമാണ്. നിനച്ചിരിക്കാതെ തേടിവന്ന പത്മശ്രീയിലും, തുടർന്ന് മലയാളികൾ ഒരുക്കുന്ന ആദരവുകൾക്കും നന്ദി പറയുന്നു മീനാക്ഷിയമ്മ.
കളരിഗുരു സ്ഥാനത്തുനിന്ന് നാടിൻറെ അഭിമാനമായി മാറിയ മീനാക്ഷിയമ്മക്ക് മുംബൈ ഒരുക്കിയത് ആദരവിന്റെ സന്ധ്യ. പത്മ പുരസ്കാരത്തിലൂടെ കളരിക്ക് കൂടുതൽ അംഗീകാരം ലഭിച്ചതിൽ സന്തോഷമെന്ന് മീനാക്ഷിയമ്മ പറഞ്ഞു. നിറഞ്ഞ സദസ്സിനു മുന്നിൽ കളരിമുറകൾ മീനാക്ഷിയമ്മ അവതരിപ്പിച്ചു. മെയ്പ്പയറ്റും, കോൽത്താരിയും, അങ്കത്താരിയും വേദിയിൽ. ആഘോഷങ്ങളുടെ ഭാഗമായി നടന്ന കലാസന്ധ്യ മുംബൈ മലയാളികൾക്ക് വിരുന്നായി.
നൃത്തചുവടുകളും കേരളിയ കലകളും വേദിയിൽ വന്നുപോയി. മുംബൈയിൽ താമസമാക്കിയ കടത്തനാടൻ കലാകാരന്മാരാണ് കലാസന്ധ്യ ഒരുക്കിയത്. കടത്തനാട്ട് കുടുംബ കൂട്ടായ്മയ ഒരുക്കിയ കലാസന്ധ്യക്ക് ഒടുവിൽ ആഘോഷങ്ങളോടെ തിരശീല.